ഗാങ്ടോക്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചെന്ന് സിക്കിം ടൂറിസം ഡെവലപ്പ്മെന്റ് കോര്പ്പറേഷന് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ടൂറിസം. ഹിമാലയന്‍ താഴ്വവരയുടെ ദൃശ്യ ഭംഗി ആസ്വാദിക്കാനാണ് സിക്കിമില്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍ കൊവിഡ് വ്യാപിച്ചതോടെ ടൂറിസം രംഗം നിശ്ചലമായെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ടൂറിസം രംഗത്തിന് 600 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് സിക്കിം ടൂറിസം ഡെവപ്പ്മെന്റ് കോര്പ്പറേഷന് ചെയര്മാന് ലുകേന്ദ്ര സൈലി അറിയിച്ചു. ഇതോടെ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് മാസത്തിന്റെ അവസാന വാരത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലയില്‍ നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയായിരുന്നു അത്. എന്നാല്‍ അതിന് മുമ്പ് ഒരു കേസും തന്നെ സിക്കിമില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എന്നാല്‍ പിന്നീട് നാല് ജില്ലകളില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 5600 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 120 പേര് രോഗം ബാധിച്ച് മരിച്ചു. മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി അടച്ചിട്ടിരുന്നു. ഇതുവരെ അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications