മുംബൈ: സ്വര്‍ണാഭരണങ്ങള്‍ക്ക് പരിശുദ്ധിയുടെ മുദ്ര പതിപ്പിക്കുന്ന സംവിധാനമാണ് ഹാള്‍മാര്‍ക്കിംഗ്. കൊവിഡിനെ തുടര്‍ന്ന് ഹാള്‍മാര്‍ക്ക് സംവിധാനം നടപ്പാക്കേണ്ടട തീയതി തീട്ടി. രണ്ടാഴ്ചത്തേക്ക് കൂടിയാണ് ഇപ്പോള്‍ സമയം അനുവദിച്ചിരിക്കുന്നത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
ജൂണ്‍ 1ല്‍ നിന്നും ജൂണ്‍ 15 ലേക്കാണ് ഇപ്പോള്‍ തീയതി നീട്ടിയിരിക്കുന്നത്. ഈ തീയതി പ്രകാരം ജൂണ്‍ 15 മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത 14,18,22 കാരറ്റ് സ്വര്‍ണങ്ങളാണ് വില്‍ക്കാന്‍ സാധിക്കുക. സ്വര്‍ണ വ്യാപാരത്തില്‍ ധാരളം വ്യാജന്മാരുണ്ട്. ഇവയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധിതമാക്കുന്നത്. ഹാള്‍മാര്‍ക്കിംഗ് നിര്ഡബന്ധമാക്കുന്നതോടെ വില്‍ക്കുന്ന രണ്ട് ഗ്രാമിന് മുകളിലുള്ളതിനൊക്കെ ബിഐഎസ് മുദ്ര പതിപ്പിക്കേണ്ടി വരും.
ജെഫ് ബെസോസിനേയും ഇലോണ്‍ മസ്‌കിനേയും വെട്ടിച്ചു! ഇതാ പുതിയ ലോക കോടശ്വരന്‍
അതേസമയം, ബിഐഎസ് ലൈസന്‍സ് എടുക്കാതെ വ്യാപാരം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യയിലെ 5 ലക്ഷത്തോളം സ്വര്‍ണക്കടകള്‍ പൂട്ടേണ്ടിവരും. അതുകൊണ്ട് ഈ തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ 34,647 പേര്‍ക്ക് മാത്രമാണ് ബിഐഎസ് ഹാള്‍മാര്‍ക്ക് ലൈസന്‍സ് ഉള്ളൂ.
എംസിഎ 21 പതിപ്പ് 3.0 ;നവീകരിച്ച പോർട്ടലിന്റെ ആദ്യ ഘട്ടം പുറത്തിറക്കി കോർപ്പറേറ്റ് മന്ത്രാലയം
ഇന്ത്യയില്‍ ജോലി ചെയ്യുന്ന 77 ശതമാനം പേരും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നു; സര്‍വ്വേ റിപ്പോര്‍ട്ട്