ദില്ലി; കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗണും യാത്രാ നിയന്ത്രണങ്ങളും മൂലം ഈ സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ നേരിട്ടത് റെക്കോഡ് നഷ്ടം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. മാർസാന്ച്മ്പ വരെയുള്ള സാമ്പത്തിക വർഷത്തിൽ -10,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടേണ്ടി വരികയെന്ന് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 8000 കോടിയായിരുന്നു.

2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതിനുശേഷം എയർ ഇന്ത്യ ഒരിക്കലും അറ്റാദായം നേടിയിട്ടില്ല. 2019-20 ൽ 7,982.83 കോടി രൂപ (താൽക്കാലിക കണക്ക്), 2018-19ൽ 8,556.35 കോടി, 2017-18 ൽ 5,348.18 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്.
ഈ സാമ്പത്തിക വർഷം 6,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഇത് 3,600 കോടി രൂപയായിരുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ 5,500 കോടി രൂപ സമാഹരിച്ച എയർ ഇന്ത്യ ഈ സാമ്പത്തിക വർഷം അവസാനത്തോടെ 500 കോടി രൂപ സമാഹരിക്കാൻ സാധ്യത ഉണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ദേശീയ ചെറുകിട സംരക്ഷണ ഫണ്ടിൽ നിന്ന് എയർ ഇന്ത്യ 4,500 കോടി വായ്പ സമാഹരിച്ചിരുന്നു.നകാര്യ വർഷാവസാനത്തിനുമുമ്പ് എൻഎസ്എസ്എഫിൽ നിന്ന് 500 കോടി കൂടി എയർ ഇന്ത്യ സമാഹരിച്ചേക്കും. യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് ഇന്ത്യൻ എയർലൈനുകൾ ഈ സാമ്പത്തിക വർഷം 21000 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.


Click it and Unblock the Notifications