മുംബൈ: രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യവും ചില സംസ്ഥാനങ്ങളില്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നും ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ വാഹനങ്ങളുടെ വാറന്റി കാലാവധി നീട്ടി. രണ്ട് മാസത്തേക്കാണ് കമ്പനി ഇപ്പോള്‍ വാറന്റി കാലാവധി നീട്ടിയിരിക്കുന്നത്.
നേരത്തെ പിയാജിയോ, ബെന്‍ല്ലി, സുസുക്കി, കെടിഎം, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, എച്ച്എംഎസ്‌ഐ, ടിവിഎസ്, യമഹ തുടങ്ങിയ കമ്പനികള്‍ സമാനമായി വാറന്റി കാലാവധി നീട്ടിയതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രയംഫിന്റെ തീരുമാനം.
ഏപ്രില്‍ 15 നും മെയ് 31 നും ഇടയില്‍ വാറന്റി കാലാവധി അവസാനിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് ജൂലൈ 30 വരെയാണ് വാറന്റി നീട്ടുന്നത്. ലോക്ക് ഡൗണില്‍ എടുത്തുകളഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ ഉടമകള്‍ അവരുടെ മോട്ടോര്‍സൈക്കിള്‍ സര്‍വീസ് ലഭിക്കുകയാണെങ്കില്‍ വാറന്റിയെ ബാധിക്കില്ലെന്ന് ട്രയംഫ് പറയുന്നു.
കൊവിഡ് വ്യാപനം: സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കുന്നത് ജൂണ്‍ 15വരെ നീട്ടി
അതേസമയം, ഇന്ത്യയില്‍ വളരെ സജീവമായി വരികയാണ് ട്രയംഫ്. ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ബോണെവില്ലെ ബോബര്‍ പുറത്തിറക്കിയത്. 11.75 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. കൂടാതെ ഇന്ത്യയിലെ എല്ലാ പുതിയ ബൈക്കുകള്‍ക്കും സമാനമായ തരത്തില്‍ സര്‍വീസ് കാലയളവ് 16000 കിലോ മീറ്ററായി ട്രയംഫ് ഉയര്‍ത്തിയിരുന്നു.
കയറി ഇറങ്ങി; ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം എന്താണ്?