ദില്ലി: തുടര്‍ച്ചയായി രണ്ടാം ദിനവും ബിറ്റ്കോയിന് വില ഇടിഞ്ഞു. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് 38,000 ഡോളര്‍ നിലവാരത്തിലേക്ക് വ്യഴാഴ്ച്ച പിന്‍വാങ്ങി. രാവിലെ 7.25 സമയം 38,623.52 ഡോളറിലാണ് ബിറ്റ്കോയിന് ഇടപാടുകള്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിറ്റ്കോയിനില് 3.47 ശതമാനം തകര്‍ച്ച കാണാം.
വന്‍തോതില്‍ നിക്ഷേപം പുറത്തേക്ക് പോകുന്നതാണ് ക്രിപ്റ്റോ വിപണിയിലെ പുതിയ ആശങ്ക. ജൂണ്‍ 11 -ന് അവസാനിച്ച വാരം 21 മില്യണ്‍ ഡോളറാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത്.

ലോകത്തെ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ക്രിപ്റ്റോ കറന്‍സി ഈഥറിലും കുത്തനെയുള്ള ഇടിവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈഥറിന്റെ വില 4.63 ശതമാനം കുറഞ്ഞ് 2,409.35 ഡോളറിലെത്തി.
ഏപ്രിലില്‍ ക്രിപ്റ്റോ വിപണി സര്‍വകാല റെക്കോര്‍ഡില്‍ കുതിച്ചതിന് ശേഷമാണ് തകര്‍ന്നടിഞ്ഞത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയത് ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. അന്ന് 64,899 ഡോളറില്‍ നിന്ന ബിറ്റ്കോയിന് 30,000 ഡോളറിലേക്ക് നിലംപതിച്ചു. 53 ശതമാനത്തിലേറെയാണ് ബിറ്റ്കോയിന് നേരിട്ട തിരുത്തല്‍.
എന്തായാലും മെയ് മാസത്തെ വന്‍വീഴ്ച്ചയ്ക്ക് ശേഷം ക്രിപ്റ്റോ കറന്‍സികള്‍ കൂടുതല്‍ സ്ഥിരത കാഴ്ച്ചവെക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക ഡിജിറ്റല്‍ കറന്‍സികളുടെയും ടെക്നിക്കല്‍ ചാര്‍ട്ടുകള്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' മാതൃകയിലാണ് വ്യാപാരം നടത്തുന്നത്.
ഈ അവസരത്തില്‍ ലോകത്തെ 10 പ്രമുഖ ക്രിപ്റ്റോ കറന്‍സികളുടെ ഇന്നത്തെ വിലനിലവാരം ചുവടെ കാണാം (ജൂണ്‍ 17, രാവിലെ 7.30 സമയം).
- ബിറ്റ്കോയിന് - 38,824.74 ഡോളര്‍ (3.21 ശതമാനം ഇടിവ്)
- എഥീറിയം - 2,420.34 ഡോളര്‍ (4.17 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 354.36 ഡോളര്‍ (4.28 ശതമാനം ഇടിവ്)
- ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.52 ഡോളര്‍ (1.30 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.3251 ഡോളര്‍ (-1.30 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.8584 ഡോളര്‍ (0.53 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 23.53 ഡോളര്‍ (1.33 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 1 ഡോളര്‍ (മാറ്റമില്ല)
- യുണിസ്വാപ്പ് - 22.45 ഡോളര്‍ (6.15 ശതമാനം നേട്ടം)
നേരത്തെ, ബിറ്റ്കോയിന് ഔദ്യോഗിക അംഗീകാരം നല്‍കാനുള്ള എല്‍ സാല്‍വദോര്‍ രാജ്യത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ലോക ബാങ്ക് അറിയിച്ചിരുന്നു. ബിറ്റ്കോയിന് മൈനിങ് പ്രക്രിയയുടെ ഉയര്‍ന്ന ഉര്‍ജ്ജ ഉപഭോഗവും സുതാര്യതക്കുറവുമാണ് ഇതിന് കാരണം.
നിലവില്‍ ബിറ്റ്കോയിന് അംഗീകരിച്ച ലോകത്തെ ആദ്യ രാജ്യമാണ് എല്‍ സാല്‍വദോര്‍. ബിറ്റ്കോയിന് വിഷയത്തില്‍ എല്‍ സാല്‍വദോര്‍ സര്‍ക്കാര്‍ സമീപിച്ചെങ്കിലും പിന്തുണ നല്കാന് കഴിയില്ലെന്ന നിലപാടാണ് ലോക ബാങ്ക് കൈക്കൊണ്ടത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications