ദില്ലി: തുടര്‍ച്ചയായി രണ്ടാം ദിനവും ബിറ്റ്കോയിന് വില ഇടിഞ്ഞു. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന് 38,000 ഡോളര്‍ നിലവാരത്തിലേക്ക് വ്യഴാഴ്ച്ച പിന്‍വാങ്ങി. രാവിലെ 7.25 സമയം 38,623.52 ഡോളറിലാണ് ബിറ്റ്കോയിന് ഇടപാടുകള്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിറ്റ്കോയിനില് 3.47 ശതമാനം തകര്‍ച്ച കാണാം.
വന്‍തോതില്‍ നിക്ഷേപം പുറത്തേക്ക് പോകുന്നതാണ് ക്രിപ്റ്റോ വിപണിയിലെ പുതിയ ആശങ്ക. ജൂണ്‍ 11 -ന് അവസാനിച്ച വാരം 21 മില്യണ്‍ ഡോളറാണ് ക്രിപ്റ്റോ വിപണിയില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിച്ചത്.

ലോകത്തെ ഏറ്റവും പ്രചാരമേറിയ രണ്ടാമത്തെ ക്രിപ്റ്റോ കറന്‍സി ഈഥറിലും കുത്തനെയുള്ള ഇടിവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈഥറിന്റെ വില 4.63 ശതമാനം കുറഞ്ഞ് 2,409.35 ഡോളറിലെത്തി.
ഏപ്രിലില്‍ ക്രിപ്റ്റോ വിപണി സര്‍വകാല റെക്കോര്‍ഡില്‍ കുതിച്ചതിന് ശേഷമാണ് തകര്‍ന്നടിഞ്ഞത്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയത് ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. അന്ന് 64,899 ഡോളറില്‍ നിന്ന ബിറ്റ്കോയിന് 30,000 ഡോളറിലേക്ക് നിലംപതിച്ചു. 53 ശതമാനത്തിലേറെയാണ് ബിറ്റ്കോയിന് നേരിട്ട തിരുത്തല്‍.
എന്തായാലും മെയ് മാസത്തെ വന്‍വീഴ്ച്ചയ്ക്ക് ശേഷം ക്രിപ്റ്റോ കറന്‍സികള്‍ കൂടുതല്‍ സ്ഥിരത കാഴ്ച്ചവെക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക ഡിജിറ്റല്‍ കറന്‍സികളുടെയും ടെക്നിക്കല്‍ ചാര്‍ട്ടുകള്‍ 'സിമ്മട്രിക്കല്‍ ട്രയാംഗിള്‍' മാതൃകയിലാണ് വ്യാപാരം നടത്തുന്നത്.
ഈ അവസരത്തില്‍ ലോകത്തെ 10 പ്രമുഖ ക്രിപ്റ്റോ കറന്‍സികളുടെ ഇന്നത്തെ വിലനിലവാരം ചുവടെ കാണാം (ജൂണ്‍ 17, രാവിലെ 7.30 സമയം).
- ബിറ്റ്കോയിന് - 38,824.74 ഡോളര്‍ (3.21 ശതമാനം ഇടിവ്)
- എഥീറിയം - 2,420.34 ഡോളര്‍ (4.17 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 354.36 ഡോളര്‍ (4.28 ശതമാനം ഇടിവ്)
- ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
- കാര്‍ഡാനോ - 1.52 ഡോളര്‍ (1.30 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.3251 ഡോളര്‍ (-1.30 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 0.8584 ഡോളര്‍ (0.53 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 23.53 ഡോളര്‍ (1.33 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 1 ഡോളര്‍ (മാറ്റമില്ല)
- യുണിസ്വാപ്പ് - 22.45 ഡോളര്‍ (6.15 ശതമാനം നേട്ടം)
നേരത്തെ, ബിറ്റ്കോയിന് ഔദ്യോഗിക അംഗീകാരം നല്‍കാനുള്ള എല്‍ സാല്‍വദോര്‍ രാജ്യത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ലോക ബാങ്ക് അറിയിച്ചിരുന്നു. ബിറ്റ്കോയിന് മൈനിങ് പ്രക്രിയയുടെ ഉയര്‍ന്ന ഉര്‍ജ്ജ ഉപഭോഗവും സുതാര്യതക്കുറവുമാണ് ഇതിന് കാരണം.
നിലവില്‍ ബിറ്റ്കോയിന് അംഗീകരിച്ച ലോകത്തെ ആദ്യ രാജ്യമാണ് എല്‍ സാല്‍വദോര്‍. ബിറ്റ്കോയിന് വിഷയത്തില്‍ എല്‍ സാല്‍വദോര്‍ സര്‍ക്കാര്‍ സമീപിച്ചെങ്കിലും പിന്തുണ നല്കാന് കഴിയില്ലെന്ന നിലപാടാണ് ലോക ബാങ്ക് കൈക്കൊണ്ടത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications