മൂന്നാം പാദത്തില്‍ മികച്ച പ്രകടനവുമായി സിഎസ്ബി ബാങ്ക്. ബാങ്കിന്റെ അറ്റാദായം 14 ശതമാനം ഉയര്‍ന്ന് 28.1 കോടിയായി. സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് പാദങ്ങളിലായി ബാങ്കിന്റെ അറ്റാദായം 72.4 കോടിയായി. തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവില്‍ 46.8 കോടി നഷ്ടം ആണ് രേഖപ്പെടുത്തിയത്.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ മൂന്ന് പാദത്തില്‍ ബാങ്കിന്റെ പലിശ വരുമാനം 36 ശതമാനം ഉയര്‍ന്ന് 435 കോടിയായി. മൂന്നു മാസത്തിനിടെ പലിശ വരുമാനത്തില്‍ ആറ് ശതമാനത്തിന് വര്‍ധനയാണ് ഉണ്ടായത്. വായ്പകളില്‍ നിന്നുള്ള വരുമാനം 10.7 ശതമാനം വര്‍ധിച്ചു. പ്രധാനമായും സ്വര്‍ണ വായ്പയില്‍ നിന്നാണ് വരുമാനം വര്‍ദ്ധിച്ചത്. നിക്ഷേപങ്ങളുടെ ചെലവ് 5. 9 ശതമാനം ആയി തുടരുകയാണ്.
ഫീസ്, കമ്മീഷന്‍ ഇനത്തില്‍ ഉള്ള വരുമാനം 32 ശതമാനം വര്‍ദ്ധിച്ചു. 9 മാസത്തിനിടെ ഈ ഇനത്തില്‍ വരുമാനം 55 കോടിയില്‍ നിന്നും 72 കോടിയായി പ്രവര്‍ത്തന ലാഭം 237 ശതമാനം വര്‍ധിച്ച് 52 കോടിയില്‍നിന്ന് 174 കോടിയായി. കഴിഞ്ഞ ഒമ്പതു മാസത്തിനിടയിലെ ഉള്ള നേട്ടമാണിത്. കഴിഞ്ഞ പാദത്തില്‍ പ്രവര്‍ത്തന ലാഭം 64 കോടിയില്‍ നിന്ന് 70 കോടിയായി വര്‍ധിച്ചു. ബാങ്കിന്റെ കിട്ടാക്കടം 213.7 കോടിയായി കുറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം 101 പുതിയ ശാഖകള്‍ തുറക്കാന്‍ ബാങ്കിന് പദ്ധതിയുണ്ട്.
ഫെയർഫാക്സ് പിന്തുണയുള്ള സിഎസ്‌ബി ബാങ്കിന്റെ ലാഭത്തിനു മുമ്പുള്ള നികുതി (പിബിടി) മൂന്നാം പാദത്തിൽ 42.4 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1.6 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റാദായം 28.1 കോടിയിൽ നിന്ന് 0.7 കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എൻഐഐ) 31 ശതമാനം ഉയർന്ന് 158.2 കോടി രൂപയായി.