മുംബൈ: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കും അസംസ്കൃത വസ്‌തുക്കൾക്കും കസ്റ്റംസ് ക്ലിയറൻസ് കാലതാമസം വരുത്താനുള്ള ഇന്ത്യയുടെ നീക്കം ഇകൊമേഴ്‌സ് കമ്പനികളെ വലിയ തോതിൽ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ. ഫ്ലിപ്പ്‌കാർട്ട്, ആമസോൺ, സ്നാപ്‌ഡീൽ, പേടിഎം മാൾ തുടങ്ങിയ ഇകൊമേഴ്‌സ് കമ്പനികളെയാണ് ഇത് കൂടുതലായും ബാധിക്കുക.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ, വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉൽപന്നങ്ങളുടെ ഷിപ്പിംഗ് നിർത്തിവെച്ചത് തന്നെ സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ ചൈനയുടെ പല ഉൽപന്നങ്ങളും ഓർഡർ ചെയ്യുന്ന ഇന്ത്യൻ ഉപഭോക്താക്കളെ നിരാശരാക്കിയിരുന്നു. സ്മാർട്ട്‌ഫോണുകൾക്ക് പുറമെ ഓൺലൈൻ റീട്ടെയിലർമാർക്ക് ഏറ്റവും വലിയ സെയിൽസ് ഉള്ള ഉപഭോക്തൃ ഇലക്‌ട്രോണിക്സ്, പേഴ്‌സണൽ കെയർ, ഹോം, ഫർണിഷിംഗ്, കളിപ്പാട്ടങ്ങൾ എന്നിവയെയും കസ്റ്റംസ് ക്ലിയറൻസ് കാലതാമസം ബാധിക്കും.
ചൈന, വിയറ്റ്നാം, കൊറിയ എന്നിവിടങ്ങളില് നിന്നുള്ള സ്റ്റീലിന് ആന്റി ഡംപിങ് തീരുവ
2019-ലെ ഗ്രോസ് മർച്ചൻഡൈസ് വാല്യു (ജിഎംവി) ഡാറ്റ പ്രകാരം, ഈ വിഭാഗങ്ങൾ മാത്രം ഇന്ത്യൻ ഇകൊമേഴ്‌സ് വിൽപ്പനയുടെ 51 ശതമാനത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ സ്മാർട്ട്‌ഫോണുകൾ മാത്രം 35 ശതമാനത്തോളം വരും. ബാക്കി വരുന്ന ചരക്കുകളായ ഉപഭോക്തൃ ഇലക്‌ട്രോണിക്സ് 7 ശതമാനവും ഗാർഹിക, ഫർണിച്ചർ ഉൽപ്പന്നങ്ങൾ 4 ശതമാനവും കളിപ്പാട്ടങ്ങൾ 2 ശതമാനവുമാണെന്നാണ് കണക്കാക്കുന്നത്. വിതരണ തടസ്സം ഇകൊമേഴ്‌സ് മേഖലയെ മാത്രമല്ല മൊത്തത്തിലുള്ള ചില്ലറ വ്യാപാരത്തെയും ബാധിക്കും.
ഹിന്ദുജ സഹോദരന്മാർ തമ്മിലടി; സ്വത്ത് തർക്കത്തിന് കാരണം നാല് പേരും ചേർന്ന് ഒപ്പിട്ട ഈ രേഖ
ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ചൈനീസ് ഉൽപന്നങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങിയത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 300 ഉത്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ ലൈസൻസിംഗ് സംവിധാനം ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന എന്നിവയിൽ കൂടുതൽ കർശന നിലപാടുകളെടുക്കാനും കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സുരക്ഷ കൂടി കണക്കിലെടുത്ത് സർക്കാർ കരാറുകളിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇപിഎഫ് ബാലൻസ് എൻപിഎസ് ടയർ -1 അക്കൗണ്ടിലേക്ക് മാറ്റാം; അറിഞ്ഞിരിക്കേണ്ടതെല്ലാം
ചൈനയിൽ നിന്നുള്ള സപ്ലൈ തടയാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പ്രാദേശിക ചില്ലറ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഇ-കൊമേഴ്‌സ് വിപണന കേന്ദ്രങ്ങളിൽ നിന്നുള്ള മുതിർന്ന എക്‌സിക്യൂട്ടീവുകൾ പറയുന്നത്. കാരണം ഈ ഉൽപ്പന്നങ്ങളിൽ അല്ലെങ്കിൽ അസംസ്കൃത വസ്‌തുക്കളിൽ പലതും പ്രാദേശികമായി ലഭ്യമാക്കാൻ കഴിയുന്നതല്ല.