2020-21 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ച ഇറക്കുമതി ചെയ്ത ഫിനിഷ്ഡ് ചരക്കുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വർദ്ധനവ് മൊബൈൽ ഹാൻഡ്‌സെറ്റുകൾക്ക് 2-7 ശതമാനം വരെ വില വർദ്ധിപ്പിക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പൂർണമായും ഇറക്കുമതി ചെയ്ത മൊബൈൽഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ വളരെ ചെറിയൊരു ഭാഗമാണെങ്കിലും, നിർമ്മാണ ഘടകങ്ങൾക്കും മറ്റ് അനുബന്ധ വസ്തുക്കൾക്കുമായുള്ള വർദ്ധിച്ച തീരുവ ഹാൻഡ്‌സെറ്റുകളുടെ വിൽപന വിലയെ ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ബജറ്റ് നിർദ്ദേശം
ബജറ്റ് നിർദ്ദേശങ്ങൾ അനുസരിച്ച്, ചാർജറുകളുടെ തീരുവ 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായും മദർബോർഡുകളുടയെും പ്രിന്റഡ് സർക്യൂട്ട് ബോർഡിന്റെയും (പിസിബിഎ) തീരുവ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയരും. മൊബൈൽ ഹാൻഡ്‌സെറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മറ്റ് ഘടകങ്ങളുടെ തീരുവയും സമാന ശ്രേണിയിൽ വർദ്ധിക്കും.
ആധാർ കാർഡിന് പകരം ഇനി എംആധാർ ഉപയോഗിക്കൂ..
വില വർദ്ധനവ്
ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ അന്തിമ വിൽപ്പന വിലയെ 4 മുതൽ 7 ശതമാനം വരെ ഈ തീരുവ ബാധിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ടെകാർക്കിന്റെ സ്ഥാപകനും ചീഫ് അനലിസ്റ്റുമായ ഫൈസൽ കാവൂസ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകളുടെ വിപണി 3-3.5% മാത്രമാണെന്നും പിസിബിഎ ഡ്യൂട്ടി 20% ആയി വർദ്ധിപ്പിക്കുന്നത് ഫീച്ചർ ഫോൺ വ്യവസായത്തിന്റെ ചലനാത്മകതയെ ബാധിക്കുമെന്നും. നിലവിൽ പിസിബിഎ ഉപഭോഗത്തിന്റെ 6% ആണ് ഇറക്കുമതി ചെയ്യുന്നതെന്നും മൊബൈൽ, ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ പരമോന്നത വ്യവസായ സ്ഥാപനമായ ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ചെയർമാൻ പങ്കജ് മോഹിന്ദ്രൂ പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ നിന്ന് ഫോൺ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എസ്ബിഐ
ഇന്ത്യയിൽ നിർമ്മിക്കുന്നവ
നിലവിൽ, ആഭ്യന്തര വിപണിയിലെ 97% ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്. ഇത് തീരുവ വർദ്ധനവിന്റെ ആഘാതം കുറച്ചേക്കാം. 40,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകൾ മാത്രമേ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നുള്ളൂ. ആപ്പിൾ ഇന്ത്യയിൽ ചില മോഡലുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും, ആപ്പിളിന്റെ ജനപ്രിയ മോഡലുകളുടെ ഒരു പ്രധാന ഭാഗം ഇപ്പോഴും ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് വിവിധ കണക്കുകൾ വ്യക്തമാക്കുന്നു. ഗൂഗിൾ പിക്സലും ചില ഉയർന്ന വിലയുള്ള ഫോണുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
₹219, ₹399, ₹449; എയർട്ടെൽ പുതിയ അൺലിമിറ്റഡ് പ്ലാനുകൾ പ്രഖ്യാപിച്ചു