ദില്ലി തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെയാണ് കേന്ദ്രം പാചകവാതകവില കുത്തനെ കൂട്ടിയത്. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 140 രൂപയ്ക്ക് മുകളിലാണ് ഒറ്റയടിക്ക് ഉയര്‍ത്തിയത്. 2014 ജനുവരിയ്ക്ക് ശേഷം പാചകവാതകത്തിനുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. വില വര്‍ധനവിന് ശേഷം പ്രമുഖ നഗരങ്ങളിലെ പാചകവാതകവിലയില്‍ വന്ന മാറ്റങ്ങള്‍ ഇങ്ങനെ; ദില്ലിയില്‍ 714 രൂപയില്‍ നിന്ന് 858 രൂപ, കൊല്‍ക്കത്തയില്‍ 747 രൂപയില്‍ നിന്ന് 896 രൂപ, മുംബൈയില്‍ 684.5 രൂപയില്‍ നിന്നും 829 രൂപ, ചെന്നൈയില്‍ 734 രൂപയില്‍ നിന്ന് 881 രൂപയായും മാറ്റം വന്നു.
കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇത് ആറാം തവണയാണ് വില ഉയരുന്നത്. ആറ് മാസങ്ങള്‍ക്കിപ്പുറം സബ്സഡിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 280 രൂപ അധികം നല്‍കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. കസ്റ്റം ഡ്യൂട്ടി, ഓഷ്യന്‍ ഫ്രൈറ്റ്, ബോട്ടിലിങ് ചാര്‍ജ്, ഡീലറുടെ കമ്മീഷന്, മാര്‍ക്കറ്റിങ് ചാര്‍ജുകള്‍ എന്നിവ ഒഴികെ ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ (14.2 കിലോ) ചില്ലറ വ്യാപാര വിലയെടുത്താല്‍ ഇത് ക്രൂഡ് ഓയില്‍ വിലയ്ക്ക് തുല്യമാണെന്നത് പ്രധാന്യമര്‍ഹിക്കുന്നു. 2014 ജനുവരിയില്‍ യുപിഎ ഗവണ്മെന്റ് ഭരണകാലത്ത് സബ്സഡിഡിയില്ലാത്ത പാചകവാതക സിലിണ്ടര്‍ വില 1,252 രൂപയായിരുന്നു. ഇക്കാലയളവിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 100 യുഎസ് ഡോളര്‍ എന്ന നിലയിലായിരുന്നു.

2011 ഏപ്രില്‍,- 2014 മാര്‍ച്ച് കാലയളവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 108 ഡോളറായി ഉയര്‍ന്നു. 2014 മെയ് മാസത്തില്‍ നരേന്ദ്ര മോദി നേതൃത്വം നല്കുന്ന പുതിയ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നു. ആ വര്‍ഷം ആഗസ്റ്റ് വരെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ തന്നെയായി തുടര്‍ന്നു. ഇന്ത്യയില്‍ 2014 ആഗസ്റ്റ് - 2016 ജനുവരി വരെയുള്ള കാലയളവില്‍ ഇത് ബാരലിന് 101 ഡോളറില്‍ നിന്ന് 28 ഡോളര്‍ വരെയായി കുറഞ്ഞു. പാചകവാതക വിലയിലും പ്രതിഫലിച്ചു. ഇക്കാലയളവില്‍ പാചകവാതക വില 938 രൂപയില്‍ നിന്ന് 671 രൂപയായും പിന്നീട് 2016 സെപ്റ്റംബറില്‍ 497 രൂപയായും കുറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 40-45 ഡോളര്‍ വരെ താഴ്ന്നു. എന്നാല്‍, 2017-18 ല്‍ 56 ഡോളറായും 2018-19 കാലയളവില്‍ 69 ഡോളറായും വില ഉയര്‍ന്നപ്പോള്‍ പാചകവാതകത്തിനും ക്രമാതീതമായ വര്‍ധനയുണ്ടായി. പലവട്ടം വര്‍ധിച്ച വില ഒടുവില്‍ എന്‍ഡിഎ സര്‍ക്കരിന് കീഴില്‍ 2018 സെപ്റ്റംബറില്‍ 800 രൂപവരെ എത്തി. 2019-20 വര്‍ഷമെത്തിയിട്ടും ക്രൂഡ് ഓയില്‍ വില ശരാശരി 63 ഡോളറാണ് ബാരലിന്. എന്നാല്‍, ആഗസ്റ്റ് മാസത്തിലും നിലവിലെ സാമ്പത്തിക വര്‍ഷത്തിലും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 59.35 ഡോളറും പാചകവാതകത്തിന് 578 രൂപയുമായിയിരുന്നു എന്നതും ശ്രദ്ധേയം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications