വിമാന യാത്രികര്‍ക്കാശ്വാസമായി ടിക്കറ്റ് ബുക്കിംഗ് ചട്ടങ്ങളില്‍ വന്‍ മാറ്റം,വിശദാംശങ്ങളറിയാം

ഇന്ത്യയിലെ വിമാനയാത്രികര്‍ക്ക് ആശ്വാസവാര്‍ത്ത. ടിക്കറ്റ് റദ്ദാക്കല്‍, യാത്രാ തീയതി മാറ്റം എന്നിവ സംബന്ധിച്ച ചട്ടങ്ങളില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാറ്റം വരുത്തി.ഇത് പ്രകാരം ബുക്ക് ചെയ്ത് 48 മണിക്കൂറിനകം നിബന്ധനകള്‍ക്ക് വിധേയമായി അധികപിഴയോ ചാര്‍ജ്ജോ ഇല്ലാതെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും യാത്ര തീയതി മാറ്റാനുമാകും.

വിമാന യാത്രികര്‍ക്കാശ്വാസമായി ടിക്കറ്റ് ബുക്കിംഗ് ചട്ടങ്ങളില്‍ വന്‍ മാറ്റം

48 മണിക്കൂര്‍ 'ലുക്ക്-ഇന്‍ ഓപ്ഷന്‍' 
പുതിയ ചട്ടപ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രക്കാരന് 48 മണിക്കൂര്‍ വരെ 'Look-in option' ലഭിക്കും. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുകയോ തീയതി മാറ്റുകയോ ചെയ്യാം. റദ്ദാക്കല്‍ ചാര്‍ജ്ജ് ഇടാക്കാന്‍ പാടില്ല. യാത്ര തീയതി മാറ്റുമ്പോള്‍ പുതിയ വിമാന നിരക്ക് പഴയതിനെക്കാള്‍ കൂടുതലാണെങ്കില്‍, ആ വ്യത്യാസം മാത്രം അടച്ചാല്‍ മതി. അധിക ചാര്‍ജ്ജില്ല.

എല്ലാ ടിക്കറ്റുകള്‍ക്കും സൗകര്യം ലഭ്യമാകില്ലെന്ന് ഡിജിസിഎ പറഞ്ഞു. ബുക്ക് ചെയ്തത് മുതലുള്ള 7 ദിവസത്തെ ആഭ്യന്തര സര്‍വീസുകള്‍ക്കും 15 ദിവസത്തെ അന്തര്‍ദ്ദേശീയ സര്‍വീസുകള്‍ക്കും നിയമം ബാധകമല്ല. മാത്രമല്ല, ആനുകൂല്യങ്ങള്‍ എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ്.

48 മണിക്കൂറിന് ശേഷം ടിക്കറ്റ് റദ്ദാക്കലിനും യാത്രാ തീയതി മാറ്റലിനും അധിക ചാര്‍ജ്ജ് ഈടാക്കും. അതേസമയം പേര് തിരുത്താന്‍ 24 മണിക്കൂറിന് ശേഷവും ചാര്‍ജ്ജുണ്ടാകില്ല. ഇതും എയര്‍ലൈന്‍ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ലഭ്യമാകുക.

ട്രാവല്‍ ഏജന്റ് വഴി ബുക്ക് ചെയ്താല്‍ പണം തിരികെ നല്‍കേണ്ടത് ആരാണ്?

പല മലയാളികളും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പുതിയ ചട്ടപ്രകാരം, ട്രാവല്‍ ഏജന്റിലൂടെയോ പോര്‍ട്ടലിലൂടെയോ ടിക്കറ്റ് വാങ്ങിയാലും, പണം തിരികെ നല്‍കേണ്ട ഉത്തരവാദിത്വം എയര്‍ലൈന്‍സിനാണ്. ട്രാവല്‍ ഏജന്റുമാര്‍ എയര്‍ലൈന്‍സിന്റെ നിയമിത പ്രതിനിധികളാണെന്നും റീഫണ്ട് നല്‍കാന്‍ അവര്‍ക്ക്‌
ഉത്തരവാദിത്തമുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി. കൂടാതെ എയര്‍ലൈന്‍സുകള്‍ 14 പ്രവൃത്തി ദിവസത്തിനുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കണം.

മെഡിക്കല്‍ എമര്‍ജന്‍സിയില്‍ ടിക്കറ്റ് റദ്ദാക്കല്‍

യാത്രക്കാരനോ, അതേ PNR-ല്‍ ഉള്‍പ്പെട്ട കുടുംബാംഗമോ യാത്ര കാലയളവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍, അത് മെഡിക്കല്‍ എമര്‍ജന്‍സി ആയി കണക്കാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍, പണം തിരികെ നല്‍കാനോ 'credit shell' നല്‍കാനോ എയര്‍ലൈന്‍സുകള്‍ക്ക് സാധിക്കും. അതായത് പണം കൈമാറാതെ, ഭാവിയില്‍ ഉപയോഗിക്കാനാവുന്ന തുകയായി എയര്‍ലൈന്‍ അക്കൗണ്ടില്‍ സൂക്ഷിക്കപ്പെടും.

യാത്രചെയ്യാന്‍ യോഗ്യതയില്ലെന്ന ഡോക്ടറുടെ സാക്ഷിപത്രം യാത്രികര്‍ ഹാജരാക്കണം. ഇത് ഡിജിസിഎ അംഗീകരിച്ച എയ്‌റോസ്‌പേസ് മെഡിസിന്‍ സ്‌പെഷ്യലിറ്റ് പരിശോധിക്കുകയും തീരുമാനമെടുക്കുകയും ചെയ്യും.

റീഫണ്ട് വൈകുന്നത് സംബന്ധിച്ച പരാതികള്‍ ഡിജിസിഎയ്ക്ക് ലഭ്യമായിരുന്നു. പ്രത്യേകിച്ചും 2025 ഡിസംബറില്‍ ഇന്‍ഡിഗോ നിലത്തിറക്കിയ സംഭവത്തെത്തുടര്‍ന്ന്. അന്ന് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുടനീളം എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങി. ഇവര്‍ക്ക് റീഫണ്ടുകള്‍ ലഭ്യമാകാന്‍
സമയമെടുത്തു.

പുതിയ ചട്ടങ്ങള്‍, .യാത്രികരെ സഹായിക്കുക ലക്ഷ്യമിട്ടുള്ളവയാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അത് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റിലൂടെയാണോ, പോര്‍ട്ടലിലൂടെയാണോ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 48 മണിക്കൂര്‍ സമയപരിധി കൃത്യമായി മനസ്സിലാക്കുകയും ആവശ്യമായാല്‍ നടപടിയെടുക്കുകയും വേണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X