പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം കുറയുന്നു. പെട്രോളിനേക്കേൾ കൂടുതൽ വേഗത്തിലാണ് ഇപ്പോൾ ഡീസലിന്റെ വില ഉയർന്നു കൊണ്ടിരിക്കുന്നത്. ഡിസംബർ മാസത്തിൽ പെട്രോൾ വില ലിറ്ററിന് 28 പൈസ മാത്രം കൂടിയപ്പോൾ ഡീസലിന്റെ വില ലിറ്ററിന് 2.18 രൂപ ഉയർന്നു. ഇന്നത്തെ നിരക്ക് അനുസരിച്ച് പെട്രോൾ ലിറ്ററിന് 11 പൈസ കൂടിയപ്പോൾ ഡീസൽ വില 14 പൈസ കൂടി.
നവംബറിലെ വില
നിലവിലെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു നവംബറിലെ ഇന്ധന വില. നവംബറിൽ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം വളരെ കൂടുതലായിരുന്നു. കാരണം പെട്രോൾ വില ലിറ്ററിന് 1.94 രൂപ ഉയർന്നപ്പോൾ ഡീസൽ വില 7 പൈസ കുറഞ്ഞ് വിപരീത ദിശയിലേക്ക് പോയി.
പെട്രോളിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില; വീണ്ടും വില ഉയരും
വില നിർണയം
അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കിലെ വ്യത്യാസത്തിന് അനുസരിച്ചാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് സർക്കാരിന് കീഴിലുള്ള ഇന്ധന റീട്ടെയിലർമാരാണ് വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കായ പെട്രോളിന്റെയും ഡീസലിന്റെയും രണ്ടാഴ്ചത്തെ ശരാശരി കണക്കിലെടുത്താണ് വില തീരുമാനിക്കുന്നത്. യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കും ഇന്ധനങ്ങളുടെ വില കണക്കാക്കാൻ കണക്കിലെടുക്കും. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80% ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനാൽ രൂപയുടെ മൂല്യം നിർണായകമാണ്.
പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്; കേരളത്തിലെ ഇന്നത്തെ വില
ഇന്നത്തെ വില
ന്യൂഡൽഹിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 75.25 രൂപയും ഡീസലിന് 68.10 രൂപയുമാണ് വില. മുംബൈയിൽ ഒരു ലിറ്ററിന് പെട്രോളിന് 80.87 രൂപയും ഡീസലിന് 71.43 രൂപയുമാണ് നിരക്ക്. ബെംഗളൂരുവിലാണെങ്കിൽ പെട്രോളിന് 77.79 രൂപയും ഡീസലിന് 70.39 രൂപയും നൽകണം. ചെന്നൈയിൽ പെട്രോളിന് 78.20 രൂപയും ഡീസലിന് 71.98 രൂപയുമാണ് വില. ഹൈദരാബാദിലുള്ളവർ പെട്രോളിന് 80.04 രൂപയും ഡീസലിന് 74.28 രൂപയും നൽകണം. ഗുഡ്ഗാവിൽ പെട്രോളിന് 74.67 രൂപയും ഡീസലിന് 67.09 രൂപയും നൽകേണ്ടി വരും.
പെട്രോൾ വില: ഇന്ന് രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവ്, ഡീസൽ വിലയും കുത്തനെ ഉയർന്നു
ക്രൂഡ് ഓയിൽ വില
ക്രൂഡ് ഓയിൽ വില പ്രവചനങ്ങൾ ഒരു സൂചനയായി എടുക്കുകയാണെങ്കിൽ, പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ വർദ്ധിക്കുകയോ കുറയുകയോ ചെയ്യാൻ സാധ്യതയില്ല. അസംസ്കൃത എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള ഓർഗനൈസേഷനും പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളും (ഒപെക്കും) സഖ്യകക്ഷികളും കഴിഞ്ഞ മാസം എടുത്ത തീരുമാനവും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതും ഇപ്പോൾ ക്രൂഡ് ഓയിൽ വിലയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളാണ് നിരക്ക് നിയന്ത്രിക്കുന്നത്.