സ്വർണത്തിന്റെ ഉയർന്ന വില മിക്ക ചില്ലറ ഉപഭോക്താക്കൾക്കും ആകർഷകമല്ലാത്തതിനാൽ ഇന്ത്യയിലെ ഭൌതിക സ്വർണ്ണ വ്യാപാരികൾ തുടർച്ചയായ നാലാം ആഴ്ചയും സ്വർണത്തിന് കിഴിവ് നൽകാൻ നിർബന്ധിതരായി. ചൈനയ്ക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ, സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങുന്നത് ഐശ്വര്യമാണെന്ന് കരുതപ്പെടുന്ന രണ്ടാഴ്ചത്തെ 'ശ്രധ്' ആരംഭിച്ചതോടെ ഡിമാൻഡ് വീണ്ടും ഉയർന്നു.
ഇന്ത്യയിലെ വില
പ്രാദേശിക സ്വർണ്ണ ഫ്യൂച്ചറുകൾ വെള്ളിയാഴ്ച 10 ഗ്രാമിന് 51,445 രൂപ നിരക്കിലാണ് വ്യാപാരം നടത്തിയത്. കഴിഞ്ഞ മാസം സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കായ 56,191 രൂപയിലെത്തിയിരുന്നു. ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഔൺസിന് 30 ഡോളർ വരെ കിഴിവാണ് വ്യാപാരികൾ നൽകുന്നത്. കഴിഞ്ഞ ആഴ്ച 40 ഡോളറിന്റെ കിഴിവാണ് നൽകിയത്. ഇതിൽ 12.5 ശതമാനം ഇറക്കുമതി നികുതിയും 3 ശതമാനം വിൽപ്പന ലെവികളും ഉൾപ്പെടുന്നു.
മറ്റ് രാജ്യങ്ങളിൽ
നിരവധി ഉപഭോക്താക്കൾ ഇപ്പോൾ സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുണ്ട്. എന്നിരുന്നാലും ചില്ലറ വാങ്ങലുകൾ കുറവാണ്. ചൈനയിൽ, കഴിഞ്ഞ ആഴ്ചത്തെ $ 56 ലെവലിനെ അപേക്ഷിച്ച് സ്വർണം 45- 50 ഡോളർ കിഴിവിലാണ് സ്വർണം വിറ്റത്. എന്നിട്ടും ആവശ്യക്കാരുടെ എണ്ണം ദുർബലമായിരുന്നു. ബംഗ്ലാദേശിൽ ആഭ്യന്തര വില ഉയർന്നതോടെ ഭോരിക്ക് ഏറ്റവും മികച്ച ഗുണനിലവാരമുള്ള സ്വർണ്ണത്തിന് 74,008 ടാക്ക (874.49 ഡോളർ) ആണ് വില. അതേസമയം, തായ്‌ലാൻഡിന്റെ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച യുഎസ് ഡോളറിൽ സ്വർണ്ണ വ്യാപാരം അനുവദിക്കുമെന്ന് അറിയിച്ചു.
കേരളത്തിലെ വില
വെള്ളിയാഴ്ച്ച കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 37800 രൂപയിലെത്തി. ഗ്രാമിന് 4725 രൂപയാണ് നിരക്ക്. ഇന്നും അതേ വിലയ്ക്ക് തന്നെയാണ് വിൽപ്പന നടക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വർണത്തിന് പൊതുവേ വിലക്കുറവാണ്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.


Click it and Unblock the Notifications