ദില്ലി; ആഭ്യന്തര വിമാന യാത്രയ്ക്ക് ചെലവേറും. ടിക്കറ്റ് നിരക്ക് ഉയർത്തിയതായി സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു. 13 മുതൽ 16 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് രണ്ടാം തരംഗത്തിനിടയിൽ വിമാനക്കമ്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.
താഴ്ന്ന വിമാന നിരക്കിന്റെ പരിധിയാണ് വർധിപ്പിച്ചത്. നേരത്തേ രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം വിമാന സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ ഫ്ലൈറ്റ് സമയത്തെ അടിസ്ഥാനമാക്കി വിമാന നിരക്കിൽ താഴ്ന്നതും ഉയർന്നതുമായ പരിധി ഏർപ്പെടുത്തിയിരുന്നു.
40 മിനിറ്റിനുള്ളിൽ കുറഞ്ഞ ദൈർഘ്യമുള്ള യാത്രയ്ക്കുള്ള കുറഞ്ഞ ടിക്കറ്റ് പരിധി നിരക്ക് 2,300 രൂപയിൽ നിന്ന് 2,600 രൂപയാക്കിയാണ് ഉയർത്തിയത്. സമാനരീതിയിൽ 40 നും 60 നും ഇടയിൽ സമയ ദൈർഘ്യമുള്ള യാത്രയുടെ കുറഞ്ഞ ടിക്കറ്റ് പരിധി നിരക്ക് 2900 രൂപയിൽ നിന്ന് 3300 രൂപയാക്കി ഉയർത്തി. 60-90, 90-120, 120-150, 150-180, 180-210 സമയപരിധിയിൽ ഉള്ള യാത്രകൾക്ക് യഥാക്രമം 4,000 രൂപ, 4,700 രൂപ, 6,100 രൂപ, 7,400 രൂപ, 8,700 രൂപ എന്നിങ്ങനെയായിരിക്കും.
നേരത്തേ 60-90, 90-120, 120-150, 150-180, 180-210 സമയപരിധിയിൽ ഉള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് യഥാക്രമം 3,500 രൂപ, 4,100 രൂപ, 5,300 രൂപ, 6,400 രൂപ, 7,600 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.ഈ ഫിബ്രുവരിയിലായിരുന്നു ഏറ്റവും അവസാനമായി നിരക്ക് ഉയർത്തിയത്. 10 മുതൽ 30 ശതമാനം വരെയായിരുന്നു അന്ന് വർധിപ്പിച്ചത്.
മാര്‍ച്ചില്‍ തിളങ്ങി മഹീന്ദ്ര, അറ്റാദായം 163 കോടി രൂപ - ലാഭവിഹിതം പ്രഖ്യാപിച്ചു
മെയ് 29: സ്വര്‍ണവില വീണ്ടും കൂടി; പൊന്നിലുള്ള നിക്ഷേപം വര്‍ധിക്കുന്നു
'ഗോദ്റെജ് വിശേഷ് ലാഭ് ക്ലബ്' അവതരിപ്പിച്ച് ഗോദ്റെജ് ലോക്ക്സ്