സാമ്പത്തിക സര്‍വേ: ഇറക്കുമതി ചരക്കുകളിലെ പണപ്പെരുപ്പം വലിയ ഭീഷണി!

കോവിഡിന്റെ മൂന്നാം തരംഗത്തില്‍ നിന്നും വലിയ പരിക്കുകള്‍ കൂടാതെ ഇന്ത്യന്‍ സമ്പദ്ഘടന കടന്നുപോവുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം വരെ മൊത്ത ആഭ്യന്തര വളര്‍ച്ച സാമ്പത്തിക സര്‍വേ പ്രവചിക്കുമ്പോള്‍ത്തന്നെ ഇറക്കുമതി ഉത്പന്നങ്ങളിലെ പണപ്പെരുപ്പം മുന്നോട്ടുവെയ്ക്കുന്ന അപകടസാധ്യതയും സാമ്പത്തിക സര്‍വേ ചര്‍ച്ച ചെയ്യുന്നുണ്ട്. ആഗോള തലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഊര്‍ജ നിരക്കുകളാണ് പ്രധാന ഭീഷണി.

സാമ്പത്തിക സര്‍വേ: ഇറക്കുമതി ചരക്കുകളിലെ പണപ്പെരുപ്പം വലിയ ഭീഷണി!

'മൊത്ത പണപ്പെരുപ്പ സൂചികയിലെ ഫ്യൂവല്‍ / പവര്‍ ഗ്രൂപ്പില്‍ മാത്രം 20 ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം. ആഗോള വിപണികളിലെ ഉയര്‍ന്ന പെട്രോളിയം നിരക്കുകളാണ് ഇതിന് കാരണവും. അതുകൊണ്ട് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിലെ പണപ്പെരുപ്പത്തെ ജാഗ്രതയോടെ വേണം ഇന്ത്യ സമീപിക്കാന്‍', സര്‍വേ പറയുന്നു. എന്തായാലും 2022-23 കാലഘട്ടത്തില്‍ രൂപംകൊള്ളാനിടയുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഇന്ത്യന്‍ സമ്പദ്ഘടന സജ്ജമാണെന്ന അഭിപ്രായം റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മുഴുവന്‍ ഭക്ഷ്യപണപ്പെരുപ്പം താഴ്ന്ന് നിന്നത് പ്രധാന പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്തിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

'വിതരണ മേഖലയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഊര്‍ജ്ജിത നടപടികള്‍ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതില്‍ സഹായകമായി. ഇക്കാരണത്താല്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും വരുതിയില്‍ത്തന്നെ നിന്നു. 2021 ഏപ്രില്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ 2.9 ശതമാനം മാത്രമായിരുന്നു ഭക്ഷ്യ പണപ്പെരുപ്പം. മുന്‍വര്‍ഷം ഇതേകാലത്ത് ഭക്ഷ്യ പണപ്പെരുപ്പം 9.1 ശതമാനമായിരുന്നു', സര്‍വേ അടിവരയിട്ട് പറയുന്നു.

കോവിഡ് വരുത്തിവെച്ച ക്ഷീണം കാരണം ധനക്കമ്മിയും പൊതുകടവും വര്‍ധിക്കുമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. സാമ്പത്തിക ഉത്തേജന പാക്കേജുകളും ആരോഗ്യമേഖലയിലെ ചെലവഴിക്കലുകളും മുന്‍നിര്‍ത്തിയാകും ധനക്കമ്മിയും പൊതുകടവും കൂടുക. 2021 ഏപ്രില്‍ - നവംബര്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ റവന്യൂ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 67.2 ശതമാനം കൂടി. 2021-22 ബജറ്റില്‍ 9.6 ശതമാനം വളര്‍ച്ചയായിരുന്നു റവന്യൂ വരുമാനം കരുതിയിരുന്നത്. ഇക്കാലത്ത് പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനം കൂടി. 2021 ജൂലയ്ക്ക് ശേഷം പതിവായി 1 ലക്ഷം കോടി രൂപ പ്രതിമാസം ജിഎസ്ടി വരുമാനം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നുണ്ട്.

2021 ഏപ്രില്‍ - നവംബര്‍ കാലത്ത് ബജറ്റ് എസ്റ്റിമേറ്റിന്റെ 46.2 ശതമാനത്തില്‍ ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താന്‍ കേന്ദ്രത്തിന് സാധിച്ചതായി സര്‍വേ അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയ ധനക്കമ്മിയുടെ മൂന്നിലൊന്ന് മാത്രമാണിത് (2020 ഏപ്രില്‍ - നവംബറില്‍ 135.1%, 2019 ഏപ്രില്‍ - നവംബറില്‍ 114.8%). 2021 ഏപ്രില്‍ - നവംബര്‍ കാലഘട്ടത്തിലെ പ്രാഥമിക കമ്മി 2019 ഏപ്രില്‍ - നവംബര്‍ കാലഘട്ടത്തില്‍ രേഖപ്പെടുത്തിയ പ്രാഥമിക കമ്മിയുടെ പകുതിയോളം മാത്രമാണ്. അതായത്, പിന്തുണ നിലനിര്‍ത്താനും ആവശ്യമുള്ളപ്പോള്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കാനും സര്‍ക്കാരിന് ഇപ്പോള്‍ സാമ്പത്തിക ശേഷിയുണ്ടെന്ന് സാരം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X