കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലെ ഫ്ലാറ്റും ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയുടെ ചില സ്വത്തുക്കളും ഉൾപ്പെടെ 78 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്.
ഐസിഐസിഐ ബാങ്കിൽ നിന്ന് വീഡിയോകോണിന് അന്യായമായി 1,875 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍
ക്രമക്കേടുകളും അഴിമതികളും അന്വേഷിക്കുന്നതിനായി ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ പ്രൊമോട്ടർ വേണുഗോപാൽ ധൂത് തുടങ്ങിയവർക്കെതിരെ കഴിഞ്ഞ വർഷം പി.എം.എൽ.എ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ രജിസ്റ്റർ ചെയ്ത ഒരു എഫ്‌ഐആർ അടിസ്ഥാനമാക്കിയാണ് ഏജൻസിയുടെ ഈ നടപടി.
ചന്ദ കൊച്ചാറിന് പകരം ഇനി സന്ദീപ് ബക്ഷിക്ക് ചുമതല
രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വീഡിയോകോണ്‍ ഗ്രൂപ്പിന്റെ മുംബൈയിലും ഔറംഗാബാദിലുമുള്ള ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ന്യൂപവര്‍ റിന്യൂവബ്ള്‍സ്, സുപ്രീം എനര്‍ജി എന്നീ സ്ഥാപനങ്ങളിലും സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു.
മാനേജ്‌മെന്റ് ട്രെയിനിയായി 1984ല്‍ ഐസിഐസിഐയില്‍ ചേര്‍ന്ന കോച്ചാര്‍ 2009ലാണ് എംഡിയും സിഇഒയുമായി നിയമിതയായത്. ഇന്ത്യയില്‍ റീട്ടെയില്‍ ബാങ്കിംഗ് സമ്പ്രദായം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചന്ദ കൊച്ചാർ.