തിരുവനന്തപുരം നേമം സഹകരണ ബാങ്കിൽ ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 50 കോടിയുടെ ക്രമക്കേട്. സിപിഎം ഭരിച്ച നേമം സഹകരണ ബാങ്കില്‍ സഹകരണവകുപ്പ് നടത്തിയ പരിശോധനയിലും കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇഡി കൊച്ചി യൂണിറ്റും പരിശോധന നടത്തിയത്. ബാങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി അംഗങ്ങളുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ഇഡി പിടിച്ചെടുത്തു. വായ്പകള്‍ വിതരണം ചെയ്തത് സംബന്ധിച്ച രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭാരവാഹികൾ വ്യാജ രേഖകൾ ചമയ്ക്കൽ, അനുവദനീയമായ പരിധിക്കപ്പുറം വായ്പകൾ അനുവദിക്കൽ, ഫണ്ട് വകമാറ്റൽ, മൊത്തത്തിലുള്ള സാമ്പത്തിക ദുരുപയോഗം എന്നിവയിൽ ഉൾപ്പെട്ടതായി കണ്ടെത്തി. ഇത് ബാങ്കിന്റെ നിക്ഷേപ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടാൻ കാരണമായി എന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്. ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.
പണം നഷ്ടപ്പെട്ടത് 250-ൽ അധികം പേർക്ക്
ബാങ്കില്‍ ക്രമക്കേട് നടന്നതോടെ 250ലധികം നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. നേരത്തെ, സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലും ബാങ്കില്‍ വലിയ ക്രമക്കേടുകളും അഴിമതികളും നടന്നതായി കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെ മുന്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റും ചെയ്തിരുന്നു. ബാങ്ക് ഭരണസമിതിയും മുന്‍ സെക്രട്ടറിമാരുമാണ് ബാധ്യതയ്ക്കിടയാക്കിയ നടപടികള്‍ക്കു പിന്നിലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ചട്ടം പാലിക്കാതെയാണ് ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിച്ചത്. അതോടൊപ്പം ബാങ്ക് നല്‍കുന്ന സ്ഥിരനിക്ഷേപ രസീതുകള്‍ രജിസ്റ്ററില്‍ എഴുതിസൂക്ഷിച്ചിട്ടില്ല.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും വലിയ തുക നഷ്ടം വരുത്തിയിട്ടുണ്ട്. ഇതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപയാണ് ബാങ്കിന് നഷ്ടമുണ്ടാക്കിയത്. 34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂ എന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ 10.73 കോടി രൂപയാണ് ആകെ കിട്ടാനുള്ളത്.
സിപിഎമ്മിന് തലവേദന
ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ മൂന്നുമാസം മുന്‍പ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. നിലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബാങ്ക് ക്രമക്കേട് സിപിഎമ്മിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇവിടെ നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയാണ്. അതുകൊണ്ടുതന്നെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയായേക്കും. എന്നാൽ സർക്കാർ കൈക്കൊണ്ട കടുത്ത നടപടികൾ ചൂണ്ടിക്കാട്ടി പ്രതിഷേധത്തെ തണുപ്പിക്കാൻ സാധിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ കണക്ക് കൂട്ടൽ.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications