തിരുവനന്തപുരം നേമം സഹകരണ ബാങ്കിൽ ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 50 കോടിയുടെ ക്രമക്കേട്. സിപിഎം ഭരിച്ച നേമം സഹകരണ ബാങ്കില്‍ സഹകരണവകുപ്പ് നടത്തിയ പരിശോധനയിലും കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇഡി കൊച്ചി യൂണിറ്റും പരിശോധന നടത്തിയത്. ബാങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി അംഗങ്ങളുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ഇഡി പിടിച്ചെടുത്തു. വായ്പകള്‍ വിതരണം ചെയ്തത് സംബന്ധിച്ച രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭാരവാഹികൾ വ്യാജ രേഖകൾ ചമയ്ക്കൽ, അനുവദനീയമായ പരിധിക്കപ്പുറം വായ്പകൾ അനുവദിക്കൽ, ഫണ്ട് വകമാറ്റൽ, മൊത്തത്തിലുള്ള സാമ്പത്തിക ദുരുപയോഗം എന്നിവയിൽ ഉൾപ്പെട്ടതായി കണ്ടെത്തി. ഇത് ബാങ്കിന്റെ നിക്ഷേപ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടാൻ കാരണമായി എന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്. ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.
പണം നഷ്ടപ്പെട്ടത് 250-ൽ അധികം പേർക്ക്
ബാങ്കില്‍ ക്രമക്കേട് നടന്നതോടെ 250ലധികം നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. നേരത്തെ, സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലും ബാങ്കില്‍ വലിയ ക്രമക്കേടുകളും അഴിമതികളും നടന്നതായി കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെ മുന്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റും ചെയ്തിരുന്നു. ബാങ്ക് ഭരണസമിതിയും മുന്‍ സെക്രട്ടറിമാരുമാണ് ബാധ്യതയ്ക്കിടയാക്കിയ നടപടികള്‍ക്കു പിന്നിലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ചട്ടം പാലിക്കാതെയാണ് ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിച്ചത്. അതോടൊപ്പം ബാങ്ക് നല്‍കുന്ന സ്ഥിരനിക്ഷേപ രസീതുകള്‍ രജിസ്റ്ററില്‍ എഴുതിസൂക്ഷിച്ചിട്ടില്ല.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും വലിയ തുക നഷ്ടം വരുത്തിയിട്ടുണ്ട്. ഇതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപയാണ് ബാങ്കിന് നഷ്ടമുണ്ടാക്കിയത്. 34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂ എന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ 10.73 കോടി രൂപയാണ് ആകെ കിട്ടാനുള്ളത്.
സിപിഎമ്മിന് തലവേദന
ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ മൂന്നുമാസം മുന്‍പ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. നിലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബാങ്ക് ക്രമക്കേട് സിപിഎമ്മിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇവിടെ നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയാണ്. അതുകൊണ്ടുതന്നെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയായേക്കും. എന്നാൽ സർക്കാർ കൈക്കൊണ്ട കടുത്ത നടപടികൾ ചൂണ്ടിക്കാട്ടി പ്രതിഷേധത്തെ തണുപ്പിക്കാൻ സാധിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ കണക്ക് കൂട്ടൽ.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications