തിരുവനന്തപുരം നേമം സഹകരണ ബാങ്കിൽ ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 50 കോടിയുടെ ക്രമക്കേട്. സിപിഎം ഭരിച്ച നേമം സഹകരണ ബാങ്കില്‍ സഹകരണവകുപ്പ് നടത്തിയ പരിശോധനയിലും കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇഡി കൊച്ചി യൂണിറ്റും പരിശോധന നടത്തിയത്. ബാങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി അംഗങ്ങളുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ഇഡി പിടിച്ചെടുത്തു. വായ്പകള്‍ വിതരണം ചെയ്തത് സംബന്ധിച്ച രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭാരവാഹികൾ വ്യാജ രേഖകൾ ചമയ്ക്കൽ, അനുവദനീയമായ പരിധിക്കപ്പുറം വായ്പകൾ അനുവദിക്കൽ, ഫണ്ട് വകമാറ്റൽ, മൊത്തത്തിലുള്ള സാമ്പത്തിക ദുരുപയോഗം എന്നിവയിൽ ഉൾപ്പെട്ടതായി കണ്ടെത്തി. ഇത് ബാങ്കിന്റെ നിക്ഷേപ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടാൻ കാരണമായി എന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്. ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.
പണം നഷ്ടപ്പെട്ടത് 250-ൽ അധികം പേർക്ക്
ബാങ്കില്‍ ക്രമക്കേട് നടന്നതോടെ 250ലധികം നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. നേരത്തെ, സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലും ബാങ്കില്‍ വലിയ ക്രമക്കേടുകളും അഴിമതികളും നടന്നതായി കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെ മുന്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റും ചെയ്തിരുന്നു. ബാങ്ക് ഭരണസമിതിയും മുന്‍ സെക്രട്ടറിമാരുമാണ് ബാധ്യതയ്ക്കിടയാക്കിയ നടപടികള്‍ക്കു പിന്നിലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ചട്ടം പാലിക്കാതെയാണ് ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിച്ചത്. അതോടൊപ്പം ബാങ്ക് നല്കുന്ന സ്ഥിരനിക്ഷേപ രസീതുകള്‍ രജിസ്റ്ററില്‍ എഴുതിസൂക്ഷിച്ചിട്ടില്ല.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും വലിയ തുക നഷ്ടം വരുത്തിയിട്ടുണ്ട്. ഇതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപയാണ് ബാങ്കിന് നഷ്ടമുണ്ടാക്കിയത്. 34.26 കോടി രൂപ ലോണ്‍ നല്കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂ എന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ 10.73 കോടി രൂപയാണ് ആകെ കിട്ടാനുള്ളത്.
സിപിഎമ്മിന് തലവേദന
ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ മൂന്നുമാസം മുന്‍പ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബാങ്ക് ക്രമക്കേട് സിപിഎമ്മിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇവിടെ നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയാണ്. അതുകൊണ്ടുതന്നെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയായേക്കും. എന്നാൽ സർക്കാർ കൈക്കൊണ്ട കടുത്ത നടപടികൾ ചൂണ്ടിക്കാട്ടി പ്രതിഷേധത്തെ തണുപ്പിക്കാൻ സാധിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications