A Oneindia Venture

'ഞാനും ജോജിയും അടിച്ച് പിരിഞ്ചു?', ട്രംപ് ഭരണസഭയിൽ നിന്ന് മസ്ക് പുറത്തേക്ക്? കാരണം രഹസ്യം?

ഡൊണാൾഡ് ട്രംപ് ഭരണസഭയിൽ പ്രത്യേക വകുപ്പിൽ, അതായത് ഡോജിന്റെ തലവനായി പ്രവർത്തിച്ചിരുന്ന ഇലോൺ മസ്‌ക് അടുത്ത ആഴ്ചകളിൽ തന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് പിന്മാറുമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ ആഭ്യന്തര വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മസ്‌ക് ഇപ്പോൾ ഒരു അനുഭാവിയായും അനൗദ്യോഗിക ഉപദേശകനായും തുടരുമെന്നാണ് സൂചന. പൊളിറ്റിക്കോ അടക്കമുള്ള മാധ്യമങ്ങൾ കഴിഞ്ഞ ദിവസം ഈ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.

അവസാനഘട്ടത്തിലെ ചര്‍ച്ചകള്‍

ട്രംപും മസ്‌കും തമ്മിൽ ഈ മാറ്റത്തെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര വൃത്തങ്ങൾ വ്യക്തമാക്കുന്നു. സർക്കാർ വകുപ്പുകളിൽ അഴിച്ചുപണികൾ നടത്തുകയും ചെലവ് ചുരുക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്ന മസ്‌കിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി പദ്ധതിയിലൂടെ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നതായി ട്രംപ് തന്നെ പൊതുവേദികളിൽ ആവർത്തിച്ചിരുന്നു.

എന്നാൽ, മസ്‌കിന്റെ അപ്രതീക്ഷിതമായ നീക്കങ്ങൾ, മുൻകൂട്ടി ചിന്തിക്കാത്ത പ്രഖ്യാപനങ്ങൾ, സാമൂഹ്യമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങൾ തുടങ്ങിയവ ഭരണകൂടത്തിന് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു. കൂടാതെ, വിസ്കോൺസിനിൽ നടന്ന സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ മസ്‌ക് പിന്തുണച്ച ഉദ്യോഗാർത്ഥി 10-പോയിന്റ് വ്യത്യാസത്തിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം സംബന്ധിച്ച് ആഭ്യന്തര ആക്ഷേപങ്ങൾ ഉയർന്നു.

130-ദിവസം കാലാവധി അവസാനിക്കുമ്പോൾ മാറ്റം

മസ്‌ക് നിലവിൽ "പ്രത്യേക സർക്കാർ ജീവനക്കാരൻ" എന്ന നിലയിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇതിന് പ്രത്യേക കാലാവധി ഉണ്ട് താനും. ഈ പദവി മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യവാരം അവസാനിക്കുമെന്ന് കരുതപ്പെടുന്നു. അതിനാൽ തന്നെ, അതിനുമുമ്പായി മസ്‌ക് തന്റെ സ്ഥാനം വിടുമെന്നാണ് വിലയിരുത്തൽ.

"ഇലോൺ മസ്കിന് ഇനി സർക്കാർ വകുപ്പുകളിൽ നിന്ന് കൂടുതൽ ചെലവ് ചുരുക്കാനാകുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്," എന്ന് ട്രംപിന്റെ സർക്കാരിനോട് അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചില ഉന്നത ഉദ്യോഗസ്ഥർ മസ്‌ക് ഭരണകൂടത്തിൽ തുടരുന്നത് രാഷ്ട്രീയ പരാജയമാകുമെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം

പൊതുവേദികളിൽ, ട്രംപ് ഇപ്പോഴും മസ്‌കിനെ ഉയർത്തിപിടിച്ചാണ് സംസാരിക്കുന്നത്. "ഇലോൺ വലിയ സേവനമാണ് ഭരണകൂടത്തിന് വേണ്ടി ചെയ്തിരിക്കുന്നത്," എന്ന് കാബിനറ്റ് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, മസ്‌കിന്റെ കാലാവധി അവസാനിക്കുമെന്ന ചർച്ചകൾ ഇതിനകം ആരംഭിച്ചതായും ട്രംപിന്റെ ആഭ്യന്തര വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഏറെ ചർച്ചയാകുന്ന ഈ മാറ്റം ട്രംപിന്റെ ഭാവിയുടേയും 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

'ഞാനും ജോജിയും അടിച്ച് പിരിഞ്ചു?', ട്രംപ് ഭരണസഭയിൽ നിന്ന് മസ്ക് പുറത്തേക്ക്? കാരണം രഹസ്യം?

ഡോജിന്റെ തലവനായി മസ്കിന്റെ നിയമനം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഭരണപരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയൊരു പരീക്ഷണത്തിന് തുടക്കം കുറിച്ചത്. അതിന്റെ ഭാഗമായാണ് ഇലോൺ മസ്‌കിനെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി എന്ന പുതിയ വകുപ്പിന്റെ തലവനായി നിയമിച്ചത്. ഈ മാറ്റം വലിയ രീതിയിൽ തന്നെ ഭരണകൂടത്തെ സഹായിക്കും എന്നാണ് ട്രംപ് വിശ്വസിച്ചിരുന്നത്.

മസ്‌കിന്റെ ഡോജ് ചുമതലകൾ

ഫെഡറൽ സർക്കാരിന്റെ ചെലവുകൾ വെട്ടിക്കുറയ്ക്കുക, നികുതിദായകരുടെ പണം ധൂർത്തിലാക്കുന്നതിന് തടയിടുക, അനാവശ്യ ബ്യൂറോക്രസി നീക്കം ചെയ്യുക തുടങ്ങിയവയാണ് മസ്‌കിന്റെ പ്രധാന ചുമതലകൾ. ട്രംപ് ഭരണകൂടം ഇത് "അമേരിക്കയുടെ ഏറ്റവും വലിയ ചെലവു കുറയ്ക്കൽ പദ്ധതിയാക്കി മാറ്റും" എന്നാണ് തെരഞ്ഞെടുപ്പിനു മുൻപ് വാഗ്ദാനം ചെയ്തത്.

മസ്‌കിന്റെ വ്യവസായപരമായ ദർശനം സർക്കാർ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഈ നിയമനം കണ്ടത്.

പ്രതിപക്ഷവുമായും ട്രംപ് അനുയായികളുമായും സംഘർഷം

എന്നാൽ, മസ്‌കിന്റെ നിയമനം രാഷ്ട്രീയ തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഡെമോക്രാറ്റുകൾ ഈ നിയമനം "ഒരു ആശയക്കുഴപ്പമായ പരീക്ഷണം" എന്നാണ് വിശേഷിപ്പിച്ചത്.

അതേസമയം, ട്രംപ് അനുയായികളുടെ വാദമനുസരിച്ച്, മസ്‌ക് സർക്കാർ സംവിധാനത്തിലെ "നിരന്തരമായ അഴിമതി അവസാനിപ്പിക്കാൻ" സഹായിക്കും. "അദ്ദേഹം പരമ്പരാഗതമായ ചിന്താഗതിക്കാരനല്ല. അദ്ദേഹം കാര്യങ്ങൾ തകർക്കാനും പുതുതായി പണിയാനും കഴിവുള്ളവനാണ്," എന്ന് ട്രംപിന്റെ സീനിയർ ഉപദേഷ്ടാവായ ഹാരിസൺ ഫീൽഡ്സ് പറഞ്ഞു.

നീണ്ടുനിൽക്കാത്ത പങ്കാളിത്തം?

എന്തായാലും അവസാനമായി, മസ്‌ക് ഈ പദവിയിൽ കൂടുതൽ കാലം തുടരില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. 130 ദിവസത്തെ പ്രത്യേക സർക്കാർ ഉദ്യോഗസ്ഥ പദവിയുടെ കാലാവധി പൂർത്തിയാകുമ്പോൾ അദ്ദേഹം ഡോജ് വിട്ടേക്കും എന്നാണ് സൂചന.

"എന്നാൽ, ഇലോൺ പൂർണമായും വിട്ടു പോകുമെന്ന് കരുതരുത്. അദ്ദേഹത്തിന്റെ സ്വാധീനം തുടരുമെന്ന് തീർച്ച," എന്ന് ട്രംപിന്റെ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X