ഔപചാരിക മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ തൊഴിലുടമകളെ ആശ്രയിക്കാതെ തന്നെ യുണീക്ക് അക്കൗണ്ട് നമ്പർ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യം റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ വെള്ളിയാഴ്ച ആരംഭിച്ചു. നിലവിൽ, തൊഴിലാളികൾ അവരുടെ തൊഴിലുടമകളിലൂടെ മാത്രമേ യുഎഎൻ ലഭിക്കുന്നതിനായി അപേക്ഷിക്കാൻ സാധിക്കൂ.
ജോലി മാറ്റുന്നതിനൊപ്പം പിഎഫ് ട്രാൻസ്ഫർ ക്ലെയിമുകൾ ഫയൽ ചെയ്യുന്നത് ഒഴിവാക്കാൻ ഇത് ജീവനക്കാരെ സഹായിക്കും. ഇതുവഴി ഒരു ജീവനക്കാരന്റെ തൊഴിൽ ജീവിതത്തിലുടനീളം യുഎഎൻ സമാനമായി തുടരും. ഇനി മുതൽ ഏത് ജീവനക്കാരനും പിഎഫ്, പെൻഷൻ, ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കായി ഇപിഎഫ്‌ഒ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് യുഎഎൻ നേടാൻ കഴിയും. അതായത് യുഎഎൻ ലഭിക്കുന്നതിന് തൊഴിലുടമയെ ആശ്രയിക്കേണ്ടതില്ല.
പിഎഫ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ ഇപിഎഫ്ഒയോട് കേന്ദ്ര ധനമന്ത്രാലയം
കൂടാതെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 65 ലക്ഷത്തിലധികം പെൻഷൻകാർക്ക് അവരുടെ പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഡിജിലോക്കറിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇപിഎഫ്‌ഒയുടെ പേപ്പർലെസ് സിസ്റ്റത്തിലേക്കുള്ള നീക്കമാണിത്.
തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വർ ഇപിഎഫിഒയുടെ 67-ാം വാർഷിക വേളയിലാണ് ഈ രണ്ട് സേവനങ്ങളും പ്രഖ്യാപിച്ചത്. തൊഴിലുടമകൾക്കുള്ള ഇപിഎഫ്ഒയുടെ ഡിജിറ്റൽ ഇന്റർഫേസായ ഇ-ഇൻസ്പെക്ഷനും തുടക്കം കുറിച്ചു. ഇപിഎഫ്ഒയ്ക്ക് 6 കോടിയിലധികം വരിക്കാരാണുള്ളത്. 12.7 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്. ജീവനക്കാരുടെ സൗകര്യാർത്ഥം പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കൽ, നാമനിർദ്ദേശം, കൈമാറ്റം, പാസ്ബുക്ക് പരിപാലനം എന്നിവ ഉൾപ്പെടെ ഒന്നിലധികം സേവനങ്ങൾ ഇപിഎഫ്ഒ വാഗ്ദാനം ചെയ്യുന്നുണ്ട്.
പിഎഫ് പലിശ നിരക്ക് 8.65 ശതമാനം; ധനമന്ത്രാലയം ഇപിഎഫ്ഒയിൽ നിന്ന് വിശദീകരണം തേടി
malayalam.goodreturns.in