നടപ്പ് സാമ്പത്തിക വർഷത്തിൽ റിട്ടയർമെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒയുടെ ആറ് കോടി വരിക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നിരക്ക് നിലനിർത്താൻ തൊഴിൽ മന്ത്രാലയം താൽപ്പര്യപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2020 മാർച്ച് 5 ന് നടക്കാനിരിക്കുന്ന യോഗത്തിൽ പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻറെ (ഇപിഎഫ്‌ഒ) - സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് - ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്) നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

2018-19 സാമ്പത്തിക വർഷത്തിൽ നൽകിയിട്ടുള്ള പലിശ നിരക്ക് 8.65 ശതമാനമായി നിലനിർത്താനാകും മന്ത്രാലയം നിർദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇപിഎഫിന്റെ പലിശ നിരക്ക് 8.5 ശതമാനമായി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്, ഇത് 2018-19ൽ നൽകിയ 8.65 ശതമാനത്തേക്കാൾ കുറവാണ്. സിബിടി മീറ്റിംഗിന്റെ അജണ്ട ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനമായ നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ്ഒയുടെ വരുമാന പ്രവചനങ്ങൾ പ്രവചിക്കാൻ പ്രയാസമാണെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു സാമ്പത്തിക വർഷത്തിൽ ഇപിഎഫ് നിക്ഷേപങ്ങൾക്ക് പലിശനിരക്ക് നൽകാൻ തൊഴിൽ മന്ത്രാലയം ധനമന്ത്രാലയത്തിന്റെ സമ്മതം ആവശ്യപ്പെടുന്നു. ഇന്ത്യാ ഗവൺമെന്റ് ഗ്യാരണ്ടറായതിനാൽ, ഒരു സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ്ഒ വരുമാനത്തിലെ കുറവ് കാരണം ബാധ്യത ഒഴിവാക്കാൻ ഇപിഎഫ് പലിശനിരക്കിനുള്ള നിർദ്ദേശം ധനമന്ത്രാലയം പരിശോധിക്കേണ്ടതുണ്ട്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications