മുംബൈ: കേരളത്തില്‍ നിന്നുള്ള സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആണ് ഇസാഫ്. ബാങ്ക് പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇസാഫ് ഇപ്പോള്‍ ഐപിഒയ്ക്ക് ( ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) ഒരുങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍.
ഐപിഒ സംബന്ധിച്ച പ്രാഥമിക രേഖകള്‍ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡ് ആയ 'സെബി'യ്ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. എന്തൊക്കെയാണ് ഇസാഫ് സ്മോള്‍ ബാങ്കിന്റെ ഐപിഒ വിശേഷങ്ങള്‍ എന്ന് പരിശോധിക്കാം...
ലക്ഷ്യം 998 കോടി
ഐപിഒ വഴി 998 കോടി രൂപയുടെ മൂലധന സമാഹരണം ആണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലക്ഷ്യമിടുന്നത്. കൃത്യമായി പറഞ്ഞാല്‍ 997.78 കോടി രൂപ. മുന്നൂറ് കോടിയ്ക്കുള്ള ഓഹരികളുടെ പ്രീ ഐപിഒ പ്ലേസ്മെന്റിനെ കുറിച്ചും ബാങ്ക് പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
800 കോടി
997.78 കോടി രൂപയില്‍ 800 കോടി രൂപയും പുതിയ ഓഹരികളുടെ വില്പനയിലൂടെ സമാഹരിക്കാനാണ് ഇസാഫ് ലക്ഷ്യമിടുന്നത്. ശേഷിക്കുന്ന 197.78 കോടി രൂപ പ്രൊമോട്ടര്‍മാരുടെ ഓഹരികളും നിലവിലുള്ള മറ്റ് ഓഹരി ഉടമകളുടെ ഓഹരികളും വിറ്റ് സമാഹരിക്കും.
പ്രൊമോട്ടര്‍മാരുടെ 150 കോടിയുടെ ഓഹരികള്‍
150 കോടി രൂപയുടെ ഓഹരികള്‍ ആണ് പ്രൊമോട്ടര്‍മാര്‍ വിറ്റഴിക്കുക. പിഎന്‍ബി മെറ്റ്ലൈഫ് അവരുടെ 21.333 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. ബജാജ് അലയന്‍സ് ലൈഫ് 17.46 കോടി രൂപയുടേയും പിഐ വെഞ്ച്വേഴ്സ് 8.73 കോടിയുടെ ഓഹരികളും വില്‍ക്കും. ജോണ്‍ ചാക്കോള 26 ലക്ഷം രൂപ മൂല്യമുള്ള ഓഹരികളും വില്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂലധന ആവശ്യങ്ങള്‍ക്ക്
ഐപിഒ വഴി സമാഹരിക്കുന്ന തുകയുടെ ഭൂരിഭാഗവും മൂലധന ആവശ്യങ്ങള്‍ക്കായിട്ടായിരിക്കും ചെലഴിക്കുക എന്നാണ് വിവരം. വായ്പാ ആവശ്യങ്ങള്‍ക്കുള്ള പണവും ഇതില്‍ നിന്ന് തന്നെ കണ്ടെത്തും. ആക്സിസ് ക്യാപിറ്റല്‍, എഡെല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയെ ഐപിഒ ഉപദേശങ്ങള്‍ക്കായി മെര്‍ച്ചന്റ് ബാങ്കേഴ്സ് ആയി നിയോഗിച്ചിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തം
കേരളത്തിന്റെ സ്വന്തം സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന വിശേഷണത്തിന് ഏത് വിധേനയും അര്‍ഹമാണ് ഇസാഫ്. 2017 ല്‍ ആണ് ബാങ്ക് സ്ഥാപിതമായത്. തൃശൂരിലെ മണ്ണുത്തിയിലാണ് ബാങ്കിന്റെ ആസ്ഥാപനം. കെ പോള്‍ തോമസ് ആണ് സ്ഥാപകന്‍.
മൈക്രോ ഫിനാന്‍സ് ആയി തുടക്കം
ഇസാഫ് മൈക്രോഫിനാന്‍സ് ആയിരുന്നു തുടക്കം. 1992 ല്‍ ആണ് കെ പോള്‍ തോമസ് ഇസാഫ് മൈക്രോഫിനാന്‍സ് തുടങ്ങുന്നത്. ഇന്ന് രാജ്യത്തെ മുന്‍നിര സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആയി ഇസാഫ് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 21 സംസ്ഥാനങ്ങളില്‍ ഇസാഫിന് ശാഖകളുണ്ട് ഇപ്പോള്‍. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിധ്യമുണ്ട്.
മികച്ച പ്രകടനം
മികച്ച പ്രകടനം ആണ് ഇസാഫ് കാഴ്ചവയ്ക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ശാഖകളുടെ എണ്ണം 550 ആയി. കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ 421 എണ്ണമുണ്ട്. ഇടപാടുകാരുടെ എണ്ണം നിലവില്‍ 46.8 ലക്ഷം ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇസാഫിന്റെ മൊത്തവരുമാനം 1,767.28 കോടി രൂപ ആയിരുന്നു. അറ്റാദായം 105.40 കോടി രൂപയും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications