ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ഗതി മാറ്റി മറിച്ച മണി മാൻ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു. 92ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഇന്നലെ ഡെൽഹിയിലെ എയ്ംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധൻ എന്ന വിശേഷം പരിപൂർണമായി യോജിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം.
പവറുള്ള പ്രസംഗത്തിലൂടെ ആളുകളെ കൈയിലെടുത്തിരുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾക്ക് പഞ്ച് കിട്ടിയിരുന്നില്ല. വളരെ ദരിദ്രരായ ആളുകൾ വസിക്കുന്ന ഒരു സമ്പന്ന രാജ്യമാണ് ഇന്ത്യ എന്നാണ് മൻമോഹൻ സിംഗ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ അർത്ഥം പോലും ആളുകൾക്ക് ഇനിയും വ്യക്തമായിട്ടില്ല എന്നതാണ് സത്യം. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ശക്തിയുണ്ടെന്ന് മനസിലാക്കാൻ ഇന്ത്യയുടെ വളർച്ച പരിശോധിച്ചാൽ വ്യക്തമാവും.
ധനമന്ത്രിയിൽ നിന്നും രാജ്യത്തിന്റ പ്രധാന മന്ത്രിയിലേക്ക്....
ഇന്ത്യൻ പാർലമെൻ്റിൽ 33 വർഷം സേവനമനുഷ്ഠിച്ച ശേഷം 2024 ഏപ്രിൽ മാസത്തിലാണ് സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004 നും 2014 നും ഇടയിൽ രണ്ട് തവണ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൻ്റെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചിട്ടല്ല ഇദ്ദേഹം ഇന്ത്യയുടെ തലയായി മാറിയത്. 1991 ഒക്ടോബറിൽ അദ്ദേഹം കേന്ദ്ര ധനമന്ത്രിയായി നാല് മാസത്തിന് ശേഷം കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. അസമിനെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ അഞ്ച് തവണ സിംഗ് നിന്നിരുന്നു. എന്നാൽ 2019 ൽ രാജസ്ഥാനിലേക്ക് മാറി.
1991 ജൂണിലാണ് മുൻ അക്കാദമിഷ്യനും ഉദ്യോഗസ്ഥനുമായ സിംഗ് കോൺഗ്രസിൽ ചേർന്നത്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവാണ് സിംഗിനെ ധനമന്ത്രിയായി നിയമിച്ചത്. ആ കാലഘട്ടമാണ് സിംഗിലെ രാഷ്ട്രീയക്കാരനെയും സാമ്പത്തിക വിദഗ്ധനെയും സംയോജിപ്പിച്ചത്. ധനമന്ത്രിയായിരുന്നപ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങളായിരുന്നു അദ്ദേഹം കൊണ്ടു വന്നത്.

വിവാദങ്ങൾ നിറഞ്ഞ കാലം....
പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച അവസാന വർഷങ്ങൾ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അഴിമതി കുംഭകോണങ്ങളും വിലക്കയറ്റവും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതോടെ പ്രതിപക്ഷത്തുള്ള പലരും അദ്ദേഹത്തെ 'ദുർബല' പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചു. 2014-ൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) വിജയിച്ചതോടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയായിരുന്നു.
ശക്തമായ വാക്കുകൾ......
അദ്ദേഹത്തിന്റെ ആദ്യ പ്രസംഗം- ജൂലൈ 24, 1991ൽ പാർലമെൻ്റിൽ ധനമന്ത്രിയായിരിക്കെ നടന്നു. 'ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു' എന്നായിരുന്നു സിംഗ് അന്ന് പറഞ്ഞിരുന്നത്.
"നമ്മൾ ആരംഭിച്ച ദീർഘവും ദുഷ്‌കരവുമായ യാത്രയിൽ വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ ഞാൻ ഇല്ലാതാക്കുന്നില്ല. എന്നാൽ വിക്ടർ ഹ്യൂഗോ ഒരിക്കൽ പറഞ്ഞതുപോലെ, "സമയമായെങ്കിൽ ഒരു ആശയം നടപ്പാക്കുന്നത് തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല". ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നത് അത്തരത്തിലുള്ള ഒരു ആശയമാണെന്ന് ഞാൻ ഈ ആഗസ്റ്റ് ഹൗസിനോട് നിർദ്ദേശിക്കുന്നു. ലോകം മുഴുവൻ അത് ഉച്ചത്തിലും വ്യക്തമായും കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു. നമ്മൾ ജയിക്കും. നമ്മൾ മറികടക്കും," സിംഗ് പറഞ്ഞു.
ജനുവരി 3, 2014: 'ചരിത്രം എന്നോട് ദയ കാണിക്കും'
2014 ജനുവരി 3 നായിരുന്നു മൻമോഹൻ സിംഗിൻ്റെ അവസാനത്തെ ടേം. അന്ന് അദ്ദേഹം നേരിട്ട വിമർശനങ്ങളോട് സിംഗ് പ്രതികരിച്ചത് ഇങ്ങനെയാണ്.
"ഞാൻ ദുർബലനായ പ്രധാനമന്ത്രിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, സമകാലിക മാധ്യമങ്ങളെക്കാളും അല്ലെങ്കിൽ പാർലമെൻ്റിലെ പ്രതിപക്ഷത്തെക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നു. രാഷ്ട്രീയ നിർബന്ധങ്ങൾ കണക്കിലെടുത്ത് ഞാൻ ഏറ്റവും മികച്ചത് ചെയ്തു. സാഹചര്യങ്ങൾക്കനുസരിച്ച് എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും, ഞാൻ എന്താണ് ചെയ്തതെന്നോ ചെയ്യാത്തത് എന്താണെന്നോ വിലയിരുത്തേണ്ടത് ചരിത്രമാണ്," അദ്ദേഹം പറഞ്ഞു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications