A Oneindia Venture

ഇന്ത്യന്‍ വിപണിയില്‍ 500ന്റെ കള്ളനോട്ട് വ്യാപകമാകുന്നു; 31 ശതമാനം വര്‍ദ്ധനയെന്ന് ആര്‍ബിഐ

ദില്ലി: ഇന്ത്യയിലെ വിപണിയില്‍ കള്ളനോട്ടിന്റെ വിതരണം വ്യാപകമാകുന്നതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വ്യാജ കറന്‍സിയുടെ വിതരണത്തില്‍ 29.7% കുറവുണ്ടായിയിരുന്നു. എന്നാല്‍ 500 രൂപ കള്ള നോട്ടുകള്‍ വ്യാപകമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതില്‍ 31 ശതമാനം വര്‍ദ്ധിച്ചെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ 500ന്റെ കള്ളനോട്ട് വ്യാപകമാകുന്നു; 31 ശതമാനം വര്‍ദ്ധനയെന്ന് ആര്‍ബിഐ

ഇവയില്‍ 3.9 ശതമാനം റിസര്‍വ് ബാങ്കാണ്് കണ്ടെത്തിയത്, 96.1% മറ്റ് ബാങ്കുകളും കണ്ടെത്തി. ഇതില്‍ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, രാജ്യത്തെ പൊലീസ്, എന്‍ഫോസ്‌മെന്റ് സംവിധാനത്തിലൂടെ പിടികൂടിയ കള്ള നോട്ടിന്റെ വിവരം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ ഇന്ത്യന്‍ വിപണിയിലെ 68.4 ശതമാനവും 500 രൂപയുടെ നോട്ടുകളാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കനുസരിച്ച്, വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ (എഫ്ഐസിഎന്‍) പ്രകാരം 25.3 കോടി വിലമതിക്കുന്ന 287,404 നോട്ടുകള്‍ 2019 ല്‍ പിടിച്ചെടുത്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.7 ശതമാനമാണ് ഇതില്‍ സംഭവിച്ച വര്‍ദ്ധന. കഴിഞ്ഞ മാസം മാത്രം കൊച്ചിയിലെ പോലീസ് 1.8 കോടിയുടെ വ്യാജ കറന്‍സി പിടിച്ചെടുത്തിരുന്നു. അസമില്‍ ദിബ്രുഗഡില്‍ നിന്ന് 26 ലക്ഷത്തിന്റെ വ്യാജ കറന്‍സി കണ്ടെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X