നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ടേമിലെ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമത്തെ വനിതാ ധനമന്ത്രിയായ സീതാരാമന്റെ രണ്ടാമത്തെ ബജറ്റ് കൂടിയാണിത്. 2021 മാർച്ചിൽ അവസാനിക്കുന്ന വർഷത്തെ മുഴുവൻ വർഷ ബജറ്റാണ് സീതാരാമൻ അവതരിപ്പിക്കുക.
ഇന്ന് രാവിലെ 11 മണിയോടെ ലോക്സഭാ സ്പീക്കറെ അഭിസംബോധന ചെയ്ത് സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിക്കും. അവതരണത്തിന്റെ ദൈർഘ്യം 90 മുതൽ 120 മിനിറ്റ് വരെയാണ്. സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചും അതിന്റെ വെല്ലുവിളികളുടെ രൂപരേഖയെക്കുറിച്ചും 2019-20 ലെ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവേ ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യനാണ് സർവേ പുറത്തുവിട്ടത്.
രാജ്യത്ത് നാല് ലക്ഷം കോടിയുടെ ഓഹരി വില്‍പനക്കയ്‌ക്കെത്തുന്നു
മുൻകാലങ്ങളിലെ വരുമാനവും ചെലവും, വരാനിരിക്കുന്ന വർഷത്തേക്കുള്ള കണക്കാക്കിയ ചെലവുകളും പ്രവചനങ്ങളും വിശദീകരിക്കുന്ന സർക്കാരിന്റെ സാമ്പത്തിക പ്രസ്താവനയാണ് കേന്ദ്ര ബജറ്റ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ വർഷം ജൂലൈയിൽ സീതാരാമൻ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
2016 വരെ കേന്ദ്ര ബജറ്റ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലാണ് അവതരിപ്പിച്ചിരുന്നത്. 2017ൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.
നിര്‍മ്മല സീതാരാമന്‍ ആരോഗ്യമേഖലയ്ക്കായി മാറ്റിവെച്ചത് ഇതൊക്കയാണ്