രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തു കൊറോണ മഹാമാരി വരുത്തിയ ക്ഷീണം ചില്ലറയല്ല. ഉപഭോക്താക്കള്‍ വലിയൊരു ശതമാനം ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണ്. ഉത്പന്നങ്ങള്‍ തിരിച്ചയക്കുന്നവരും ഏറെ. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ പെയ്മെന്റ് രീതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളിപ്പ്കാര്‍ട്ട്.
ഇനി മുതല്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുക അടയ്ക്കേണ്ടതില്ല. 'പാര്‍ട് പെയ്്മെന്റ്' വഴി ചെറിയൊരു തുക മാത്രം അടച്ച് സാധനം ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. മിച്ചമുള്ള തുക ഡെലിവറി നടക്കുന്ന സമയത്ത് കൊടുത്താല്‍ മതി. പുതിയ നീക്കം റിട്ടേണുകളും ക്യാന്‍സലേഷനും കുറയ്ക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പാര്‍ട് പെയ്മെന്റ് ഓര്‍ഡറുകളുടെ വില നിലവാരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു. നിലവില്‍ പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്്ഡ് (ക്യാഷ് ഓണ്‍ ഡെലിവറി), ഇഎംഐ ഓപ്ഷനുകള്‍ കമ്പനി സമര്‍പ്പിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ പാര്‍ട് പെയ്മെന്റ് രീതിയും ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.
പൊതുവേ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിനാണ് പ്രചാരം കൂടുതല്‍. എന്നാല്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നവരുടെ എണ്ണം ഏറെയാണ്. ഇക്കാരണത്താല്‍ ലോജിസ്റ്റിക്സ് ചിലവുകള്‍ വര്‍ധിക്കുന്നു. പാര്‍ട് പെയ്മെന്റ് വഴി ഈ പ്രശ്നം മറികടക്കാന്‍ കമ്പനിക്ക് കഴിയും.
2020 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രതിമാസം സജീവമായ ഉപഭോക്താക്കളുടെ എണ്ണം 45 ശതമാനം വര്‍ധിച്ചെന്നും ഓരോ ഉപഭോക്താവും നടത്തുന്ന ഇടപാടുകള്‍ 30 ശതമാനം കൂടിയെന്നും ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചിരുന്നു. പ്രതിമാസം 1.5 ബില്യണ്‍ സന്ദര്‍ശനമെന്ന (ഉപഭോക്താക്കള്‍ വെബ്സൈറ്റ്/ആപ്പ് സന്ദര്‍ശിക്കുന്ന കണക്ക്) ഡിജിറ്റല്‍ നാഴികക്കല്ലും കമ്പനി അടുത്തിടെ പിന്നിടുകയുണ്ടായി. നിലവില്‍ 80 കാറ്റഗറികളിലായി 150 മില്യണില്‍പ്പരം ഉത്പന്നങ്ങള്‍ ഫ്ളിപ്പ്കാര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.
അടുത്തിടെയാണ് വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സംഘം ഫ്ളിപ്പ്കാര്‍ട്ടില്‍ 1.2 ബില്യണ്‍ ഡോളര്‍ അധിക നിക്ഷേപം പ്രഖ്യാപിച്ചത്. പുതിയ നിക്ഷേപമെത്തുന്നതോടെ കമ്പനിയുടെ ആകെ മൂല്യം 2.49 ബില്യണ്‍ ഡോളര്‍ തൊടും. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടു ഗഡുവായാകും ഫ്ളിപ്പ്കാര്‍ട്ടിന് പുതിയ നിക്ഷേപം കൈവരിക.
2007 -ലാണ് ഫ്ളിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്ളിപ്പ്കാര്‍ട്ട്, ഡിജിറ്റല്‍ പെയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ, ഫാഷന്‍ വെബ്സൈറ്റായ മിന്ത്ര, ലോജിസ്റ്റിക്സ്/ഡെലിവറി സേവനമായ ഇകാര്‍ട്ട് എന്നിവയെല്ലാം ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന് കീഴിലാണ്. 2018 -ലാണ് വാള്‍മാര്‍ട്ട് ഫ്ളിപ്പ്കാര്‍ട്ടില്‍ ആദ്യ നിക്ഷേപം നടത്തുന്നത്. അന്ന് 16 ബില്യണ്‍ ഡോളര്‍ നിക്ഷേപം വാള്‍മാര്‍ട്ട് ഫ്ളിപ്പ്കാര്‍ട്ടില്‍ നടത്തി. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും അമേരിക്കന്‍ കമ്പനി സ്വന്തമാക്കി.
More From GoodReturns

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐടിആർ ഫയലിംഗിൽ ചലാൻ മിസ്മാച്ച് പ്രശ്നമാണോ? അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ത്യക്കാർക്ക് സ്വർണ്ണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണോ?

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ



Click it and Unblock the Notifications