ഐപിഒയുമായി രംഗപ്രവേശനം ചെയ്യാന്‍ ഫ്ളിപ്പ്കാര്‍ട്ട് ഒരുങ്ങുന്നു. 2021 ന്റെ തുടക്കത്തില്‍ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക. ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടാണ് ഫ്്ളിപ്പകാര്ട്ടിന്റെ വലിയ ഒഹരികള് കൈവശം വച്ചിരിക്കുന്നത്. ഇപ്പോള്‍ 25 ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളര്‍ സമാഹരിക്കുന്നതിന് വേണ്ടിയാണ് കമ്പനി ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
ഓഹരി വില്പനയുടെ പ്രാഥമിക നടപടികള്‍ക്കായി ഗോള്‍ഡ്മാന്‍ സാച്സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 82.3 ശതമാനം ഓഹരികളും നിലവില്‍ വാള്‍മാര്‍ട്ടിന്റെ കൈവശമാണുള്ളത്. ടെന്‍സെന്റ് (5.21%), ടൈഗര്‍ ഗ്ലോബല്‍ (4.72%), ബിന്നി ബെന്‍സാല്‍ (3.15%), ക്യുഐഎ (1.45%) എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തമുള്ളത്.
2019ലെ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 30,931 കോടി രൂപയായിരുന്നു. എന്നാല്‍ അത് 2020 വര്‍ഷം ആകുമ്പോഴേക്കും 34,610 കോടി ആയി ഉയര്‍ന്നിരുന്നു. 12 ശതമാനം വളര്‍ച്ചയാണ് കമ്പനി കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും ഈ വര്‍ഷം ആകുമ്പോഴേക്കും കൈവരിച്ചത്. അറ്റനഷ്ടമാകട്ടെ 3,836 കോടി രൂപയില്‍നിന്ന് 3,150 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു.
സെൻസെക്സ് 347 പോയിന്റ് ഉയർന്നു, നിഫ്റ്റി 13,350 ന് മുകളിൽ; ഫിനാൻഷ്യൽ, ഫാർമ ഓഹരികൾക്ക് മുന്നേറ്റം
നിക്ഷേപകരുടെ അനുമതി തേടി ഇ വോട്ടിങ്ങുമായി ഫ്രാങ്ക്ളിന് ടെംപിള്ടണ് മ്യൂച്വല്‍ ഫണ്ട്
കോഫിഡെ നിയന്ത്രണം ഇനി പുതിയ കൈകളില്‍; മാളവിക ഹെഗ്ഡെ സിഇഒ, ആരാണ് മാളവിക