ഏകദേശം 18 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമായ കരുതൽ ധനം ഇന്ത്യയുടെ കൈവശമുണ്ട്
വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഇന്ത്യ റഷ്യയെ മറികടന്ന് നാലാമത്തെ വലിയ രാജ്യമായി മാറി. സമ്പദ്‌വ്യവസ്തയുടെ പെട്ടന്നുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിന് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ഡോളർ ശേഖരിക്കാൻ തുടങ്ങിയതോടെയാണ് ഇത്. 2020 ഓഗസ്റ്റിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ആറു മാസത്തിനുള്ളിൽ നാലാം സ്ഥാനത്തേക്ക് എത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

ഈ വർഷം തുടക്കത്തിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വലിയ കുതിപ്പുണ്ടായെങ്കിലും ഇരു രാജ്യങ്ങളും സമാന്തര അവസ്ഥയിൽ മുന്നോട്ടുപോവുകയായിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ ഓഹരികൾ അതിവേഗ നിരക്കിൽ ഇടിഞ്ഞതാണ് ഇന്ത്യൻ മുന്നേറ്റത്തിന് കാരണം. മാർച്ച് 5 വരെ ഇന്ത്യയുടെ വിദേശ കറൻസി കൈവശമുള്ളവ 4.3 ബില്യൺ ഡോളർ ഇടിഞ്ഞ് 580.3 ബില്യൺ ഡോളറിലെത്തിയിരുന്നു. റഷ്യയുടേത് 580.1 ബില്യൺ ഡോളറാണ്. ചൈനയിലാണ് ഏറ്റവും കൂടുതൽ കരുതൽ ശേഖരം ഉള്ളത്, ജപ്പാനും സ്വിറ്റ്സർലൻഡും അന്താരാഷ്ട്ര നാണയ നിധി പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഏകദേശം 18 മാസത്തെ ഇറക്കുമതിക്ക് പര്യാപ്തമായ കരുതൽ ധനം ഇന്ത്യയുടെ കൈവശമുണ്ട്. ഇത് പ്രാദേശിക ഓഹരി വിപണിയിലേക്കുള്ള ഒഴുക്കിനും നേരിട്ടുള്ള നിക്ഷേപത്തിനും കരുത്ത് പകരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കുറഞ്ഞ തോതിൽ നിലനിന്നിരുന്ന കരുതൽ ശേഖരം കഴിഞ്ഞ വർഷമാണ് ഉയർന്നു തുടങ്ങിയത്.
"ഇന്ത്യയുടെ വിവിധ കരുതൽ ധനത്തിന്റെ അളവുകൾ ഗണ്യമായി മെച്ചപ്പെട്ടു, പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വർഷങ്ങളായി. മികച്ച എഫ്എക്സ് കരുതൽ സ്ഥാനം ആർബിഐക്ക് ബാഹ്യ ആഘാതം മൂലമുണ്ടാകുന്ന മൂലധന തടസത്തിന് അല്ലെങ്കിൽ വരാനിരിക്കുന്ന കാലഘട്ടത്തെ നേരിടാൻ മതിയായ ആശ്വാസം നൽകും." സാമ്പത്തിക വിദഗ്ധൻ കൗശിക് ദാസ് പറഞ്ഞു.


Click it and Unblock the Notifications