ഡിജിറ്റൽ മാധ്യമങ്ങളില വിദേശനിക്ഷേപം 26% മാത്രം: കൂടുതലുള്ളവ ഒഴിവാക്കണം; മാർഗരേഖ പുറത്തിറങ്ങി

ദില്ലി: ഡിജിറ്റല്‍ വാര്‍ത്താ, മാധ്യമസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി വിദേശനിക്ഷേപത്തിലടക്കം പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങള്‍ 26 ശതമാനം മാത്രം വിദേശ നിക്ഷേപം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളുവെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശം. 26 ശതമാനത്തിൽക്കൂടുതൽ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങൾ അത് കുറയ്ക്കണം. അടുത്തവര്‍ഷം ഒക്ടോബറാണ് ഇതിനുള്ള അവസാന തീയതി.

26 ശതമാനത്തിൽക്കൂടുതൽ എത്ര വിദേശനിക്ഷേപം സ്വീകരിച്ചോ അതെല്ലാം ഡിജിറ്റൽ മാധ്യമങ്ങൾ തിരികെ നൽകണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. ഡയറക്ടർ ബോർഡിലും സിഇഒ പോലുള്ള സുപ്രധാനസ്ഥാനങ്ങളിലും വിദേശികളെ നിയോഗിക്കാന്‍ പാടില്ല, പൂര്‍ണ്ണമായും ഇന്ത്യക്കാര്‍ തന്നെയായിരിക്കണം ഇത്തരം പദവികള്‍ കൈകാര്യം ചെയ്യേണ്ടതെന്നും അന്താരാഷ്ട്ര മാധ്യമ ദിനത്തില്‍ കേന്ദ്രവാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

 

ഡിജിറ്റൽ മാധ്യമങ്ങളില വിദേശനിക്ഷേപം 26% മാത്രം: കൂടുതലുള്ളവ ഒഴിവാക്കണം;  മാർഗരേഖ പുറത്തിറങ്ങി

ഒരു മാസത്തിനകം ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങളെല്ലാം ഷെയർഹോൾഡിംഗ് പാറ്റേൺ കൃത്യമായി കേന്ദ്രസർക്കാരിന് സമർപ്പിക്കണം. ഡയറക്ടർമാർ, പ്രൊമോട്ടർമാർ, ഓഹരിയുടമകള്‍ എന്നിവ ആരെല്ലാമെന്ന് കൃത്യമായി കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണം. 26 ശതമാനത്തിൽക്കൂടുതൽ എത്ര ഷെയറുകൾ വാങ്ങി എന്നതടക്കം വിശദമായി അറിയിക്കണം. വാർത്തകൾ സംപ്രേഷണം ചെയ്യുന്ന, സ്ട്രീം ചെയ്യുന്ന എല്ലാ വാർത്താ ഡിജിറ്റൽ മാധ്യമങ്ങൾക്കും ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X