ദില്ലി; ആമസോൺ ഹർജിയിൽ ഫ്യൂചർ റീട്ടെയ്ൽ ലിമിറ്റഡിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. .ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ആണ് എഫ്‌ആർഎൽ, ചെയർപേഴ്‌സൺ കിഷോർ ബിയാനി അടക്കമുള്ളവർക്ക് നോട്ടീസ് നൽകിയത്.ഫ്യൂച്ചർ-റിലയൻസ് സംയോജന ഇടപാടിൽ സ്റ്റാറ്റസ് കോ നിലനിർത്താനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായണ് ഹർജി.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുമ്പാകെയുള്ള നടപടികൾ തുടരുമെന്നും എന്നാൽ എഫ്‌ആർഎല്ലിനെ റിലയൻസുമായി സംയോജിപ്പിക്കുന്നതിനുള്ള അന്തിമ വിധി പുറപ്പെടുവിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കുകയും അതിനുശേഷം അഞ്ചാഴ്ചയ്ക്കകം ഹർജിയിൽ വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഫ്യൂച്ചർ റീട്ടെയിലും റിലയൻസും തമ്മിലുള്ള 24,713 കോടി രൂപയുടെ ഇടപാട് ചോദ്യംചെയ്ത് ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ദില്ലി ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഫെബ്രുവരി 2 ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള എഫ്‌ആർഎല്ലിന്റെ അപ്പീലിലായിരുന്നു ഇടക്കാല വിധി.
ഓഗസ്റ്റ് 29ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാന്‍ തീരുമാനിച്ചതിനെതിരെ ആമസോൺ സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള ആര്‍ബിട്രേഷന്‍ കോടതിയില്‍നിന്ന് അനുകൂല ഇടക്കാല ഉത്തരവ് നേടിയെടുത്തിരുന്നു.എന്നാൽ ഇത് പാലിക്കാൻ തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ ഹർജി സമർപ്പിച്ചത്. എന്നാൽ സ്റ്റാറ്റസ് കോ നിലനിർത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്.
ക്രൂഡ് ഓയില്‍ വില ഇനിയും കുതിച്ചുകയറും; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയ്ക്ക് തീ പിടിക്കും...
പ്രതിരോധ മേഖലയിലെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിന് ഊന്നൽ: സ്വകാര്യമേഖല മുന്നോട്ട് വരണം: മോദി
രാജ്യത്ത് മാതൃകയായി നാല് സംസ്ഥാനങ്ങള്‍; പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു, കയ്യടിച്ച് പൊതുജനങ്ങള്‍