മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്കരണ, വിതരണ കമ്പനിയാണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡ്. പൊതുമേഖലയിലുള്ള ഗെയിലിന്റെ ഓഹരികള്‍ക്ക് വലിയ മുന്നേറ്റമാണ് ഇപ്പോള്‍ ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിച്ചതും ഗെയിലിന് കീഴില്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഓഹരി വിപണിയിലെ ഈ മുന്നേറ്റത്തിന് വഴിവച്ചത് അതല്ല. ഗെയില്‍ എടുക്കാന്‍ പോകുന്ന ചില തീരുമാനങ്ങളാണ്. പരിശോധിക്കാം...
ഓഹരികള്‍ തിരികെവാങ്ങും
പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ഗെയില്‍. ഓഹരി വിപണിയില്‍ നിക്ഷേപകര്‍ വാങ്ങിയ ഓഹരികള്‍ തിരികെ വാങ്ങാനാണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് പദ്ധതിയിടുന്നത്. കമ്പനിയുടെ കൈവശമുള്ള അധികപണം ഉപയോഗിച്ചായിരിക്കും നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ തിരിച്ചുവാങ്ങുക.
ഇടക്കാല ലാഭവിഹിതം
കമ്പനി ഓഹരി ഉടമകള്‍ക്ക് ഇടക്കാല ലാഭ വിഹിതം നല്കാന് പോകുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. ഈ രണ്ട് സംഭവങ്ങളാണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിമൂല്യം കൂടുന്നതിന് വഴിവച്ചത്. രണ്ട് കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ജനുവരി 15 ന് ആണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നത്.
കുതിച്ചുയര്‍ന്നു
ഇതോടെ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിവില കുതിച്ചുയര്‍ന്നു. അഞ്ച് ശതമാനം വര്‍ദ്ധനയാണ് ചൊവ്വാഴ്ച ഉണ്ടായത്. കഴിഞ്ഞ 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന ഓഹരി മൂല്യം ആണ് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് രേഖപ്പെടുത്തിയത്.
എണ്ണവിലയും സ്വാധീനിച്ചു
മേല്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല ഗെയില്‍ ഓഹരികളുടെ വില കൂടിയത് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ദ്ധിച്ചുവരുന്നതും ഒരു കാരണമാണ്. കൊവിഡിന് ശേഷം ഗെയിലിന്റെ വിതരണ വ്യാപ്തി പഴയ നിലയില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ധന വിതരണം
രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിമറിക്കാനുള്ള പദ്ധതികളിലാണ് ഗെയില്‍ ഇപ്പോഴുള്ളത്. കേരളത്തില്‍ ഉദ്ഘാടനം ചെയ്ത വാതക പൈപ്പ് ലൈന്‍ പദ്ധതി അതിന്റെ ഭാഗമാണ്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ചുരുങ്ങിയ ചെലവില്‍ വാതക ഇന്ധനം എത്തിക്കുന്നതിനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത്.
എന്തിന് വേണ്ടി
എന്തിന് വേണ്ടിയാണ് ഗെയില്‍ ഓഹരി ബൈബാക്ക് നടത്തുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗെയിലിനോട് മാത്രമല്ല , കോള്‍ ഇന്ത്യ, എന്‍ടിപിസി, എന്‍എംഡിസി തുടങ്ങിയ എട്ട് പൊതുമേഖല സ്ഥാപനങ്ങളോട് ഓഹരി ബൈബാക്കിനെ കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം.
പല കാരണങ്ങള്‍
ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ കേന്ദ്ര സര്‍ക്കാരിന് 52.1 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇപ്പോഴുള്ളത്. ഓഹരി ബൈബാക്ക് വഴി പൊതുവിപണിയിലെ ഒഹരി ലഭ്യത കുറയ്ക്കാനും കമ്പനിയുടെ ഓഹരി മൂല്യം വര്‍ദ്ധിപ്പിക്കാനും സാധിക്കും എന്നാണ് വിലയിരുത്തുന്നത്. ഓഹരി വിറ്റഴിക്കല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയാണ്. അതിന് വേണ്ടിയാണോ പൊതുവിപണിയിലെ ഓഹരികള്‍ തിരികെ വാങ്ങുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
