ദില്ലി: രാജ്യത്ത് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അല്‍പ്പം കൂടി കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു. നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ പുതിയ ക്രെഡിറ്റ് കാര്‍ഡ് കിട്ടുന്നത് അത്ര എളുപ്പമാകില്ല. ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള വായ്പകള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് ബാങ്കിന്റെ നടപടി. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് മാത്രം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയാല്‍ മതിയെന്ന നിലപാടിലേക്ക് കടക്കുകയാണ് ബാങ്കുകള്‍.
നിബന്ധനകള്‍ കര്‍ശനമാക്കിയാല്‍ ശരാശരി 780 ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് മാത്രമാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കൂ. നേരത്തെ ഇത് 700 ആയിരുന്നു. ക്രെഡിറ്റ് കാര്‍ഡിനായുള്ള സ്‌കോര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും എല്ലാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നുമാണ് ബാങ്കുകൾ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ മാസം വരെ ക്രെഡിറ്റ് കാര്‍ഡുകളുടെ കുശിശിക 4.6 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2019 ല്‍ ഈ കണക്ക് 17.5 ശതമാനം ഉയര്‍ന്നിരുന്നെന്നാണ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചിനും ആഗസ്റ്റിനും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശികയില്‍ 0.14 ശതമാനം വളര്‍ച്ചയാണ് സംഭവിച്ചത്്. പിഒഎസ്, എടിഎം എന്നിവ ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ 2020 ഡിസംബര്‍ വരെ 4.1 ശതമാനം കുറവുണ്ടായി.
ലക്ഷ്യം ചെറുതല്ല; അഞ്ച് ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള ആഗോള കമ്പനിയാകാന്‍ റോയല്‍ എന്‍ഫീല്‍ഡ്
ഇന്ധന വില കുത്തനെ മുകളിലേക്ക്, രാജ്യത്ത് ഇന്ധന ഉപഭോഗം കുറഞ്ഞെന്ന് റിപ്പോർട്ട്
വീണ്ടും ബിറ്റ്‌കോയിന്‍ കുതിപ്പ്; റെക്കോര്‍ഡ് മൂല്യം... ഒരു യൂണിറ്റിന് 43 ലക്ഷം കവിഞ്ഞു