വ്യത്യസ്ത സാമ്പത്തിക സാഹചര്യങ്ങളിലും രാജ്യന്തര പ്രതിസന്ധികളിലും സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പ്രാധാന്യം നേടുകയാണ് ഇന്ന്. ഇതിന് തെളിവാണ് ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ നേട്ടം വ്യക്തമാകുന്നത്. 2025 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, സ്വർണ്ണ ഇ.ടി.എഫിലേക്കുള്ള സമാഹരണം കഴിഞ്ഞ വർഷത്തേക്കാൾ 98.54% ഉയർന്ന് ₹1,979.84 കോടി ആയി. 2024 ഫെബ്രുവരിയിൽ ഇത് ₹997.21 കോടി മാത്രമായിരുന്നു. ഇതിന് അനുബന്ധമായി, ഗോൾഡ് ഇ.ടി.എഫുകളുടെ ആകെ ആസ്തി ഇരട്ടിച്ചു (₹28,529.88 കോടി → ₹55,677.24 കോടി) എന്നതും വിപണിയിൽ ഇവയുണ്ടാക്കിയ സ്വാധീനം വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് നിക്ഷേപകർ ഗോൾഡ് ഇ.ടി.എഫ് തിരഞ്ഞെടുക്കുന്നത്?
1. സുരക്ഷിത നിക്ഷേപം
സാമ്പത്തിക അനിശ്ചിതത്വത്തിലും പെട്രോൾ വില വർധനയും ചൈന-അമേരിക്ക വ്യാപാര യുദ്ധവും പോലുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങൾ സ്വർണ്ണത്തിന് കൂടുതൽ വില കണക്കാക്കുന്നു.
2. ലിക്വിഡിറ്റി & ട്രാൻസ്പരൻസി
സാധാരണ സ്വർണ്ണ നിക്ഷേപത്തെക്കാൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യാവുന്ന ഇ.ടി.എഫ്‌കൾ, വിലയിടിവിനൊപ്പം ഓഹരികൾ പോലെ വിപണിയിൽ വിൽക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.
3. ഫിസിക്കൽ സ്വർണ്ണത്തിൽ ഉള്ള ഭീഷണികൾ ഇല്ല
ശുദ്ധതയുടെയും സംഭരണത്തിന്റെയും വിഷമങ്ങൾ ഇല്ലാതാക്കാൻ ഇ.ടി.എഫ് ഉത്തമമായ മാർഗമാണ്.
ഇപ്പോൾ നിക്ഷേപിക്കണമോ?
നിക്ഷേപ വിദഗ്ധർ അഭിപ്രായപ്പെടുന്നത്, വ്യത്യസ്ത നിക്ഷേപ മാർഗങ്ങളിലായി സമ്പത്ത് പങ്കുവെക്കുമ്പോൾ സ്വർണ്ണത്തിന് പ്രധാന്യം നൽകണം എന്നതാണ്. എന്നാൽ, സ്വർണ്ണത്തിന്റെ വില വൻ തോതിൽ ഉയർന്നിരിക്കുന്നതിനാൽ വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി നീങ്ങുന്നതാണ് ഉത്തമം.
നിക്ഷേപകർക്ക് ഏറ്റവും ഭദ്രമായ മാർഗം തങ്ങളുടെ ലക്ഷ്യങ്ങളും, റിസ്‌ക് താങ്ങാനുള്ള ശേഷിയും വിലയിരുത്തി ഫിനാൻഷ്യൽ അഡ്വൈസർമാരുടെ നിർദേശത്തോടെ നിക്ഷേപം നടത്തുക എന്നതാണ്.
സ്വർണ ഇ.ടി.എഫ്: ഒരു ബുദ്ധിപരമായ നീക്കമോ?
സ്വർണ്ണം ദീർഘകാലത്തോളം സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം നിലനിർത്തുന്ന അത്യന്തം വിലമതിക്കപ്പെടുന്ന സ്വത്താണ്. ഭൗതിക സ്വർണ്ണത്തിന്റെ പരമ്പരാഗതമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ നല്ലൊരു ഓപ്‌ഷനായാണ് വിലയിരുത്തപ്പെടുന്നത്.

എന്താണ് സ്വർണ ഇ.ടി.എഫ്?
സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഒരു ഓഹരി വിപണി മാർഗമാണ് ഗോൾഡ് ഇ.ടി.എഫ്. ഓഹരികൾ പോലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ വ്യാപാരം ചെയ്യാവുന്ന ഫണ്ട് എന്നതാണ് പ്രധാന സവിശേഷത. ഭൗതിക സ്വർണ്ണത്തിന്റെ പ്രശ്നങ്ങളായ ശുദ്ധത, സംഭരണം, സുരക്ഷ തുടങ്ങിയവ ഇല്ലാത്തതിനാൽ കൂടുതൽ സുരക്ഷിതവും ലിക്വിഡിറ്റിയുമുള്ള മാർഗമാണ് ഇത്.
സ്വർണ ഇ.ടി.എഫുകളുടെ ഗുണങ്ങൾ
*സുരക്ഷിതവും ലിക്വിഡ് ആയതും -
ഒരു ക്ലിക്ക് മാത്രം കൊണ്ട് വാങ്ങാനും വിറ്റഴിക്കാനും സാധിക്കും.
*ബാങ്ക് ലോക്കറുകൾ ഇല്ലാതെ നിക്ഷേപം നടത്താം.
*സ്വർണ്ണം വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ (ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്) നിക്ഷേപം ചെയ്യാം.
*ലഭ്യമാകുന്ന പ്രധാന ഗോൾഡ് ഇ.ടി.എഫുകൾ:
ക്വാണ്ടം ഗോൾഡ് ഫണ്ട് - 34.03% (1-വർഷം)
കൊട്ടക് ഗോൾഡ് ഇ ടി എഫ് - 33.33% (1-വർഷം)
ഐ സി ഐ സി ഐ പ്രഡൻഷ്യൽ ഗോൾഡ് ഇ ടി എഫ് - 33.20% (1-വർഷം)
സ്വർണ്ണം എന്ന സമ്പാദ്യം
മികച്ച ഒരു സമ്പാദ്യം ആയി എല്ലാവരും വിലയിരുത്തുന്ന ഒന്നാണ് സ്വർണം. ഇ ടി എഫുകൾ അല്ലാതെ തന്നെ നേരിട്ടും സ്വർണ്ണം സാമ്പാധിക്കുന്നത് മികച്ച വരുമാനം നേടാനും, ഒരു നല്ല സാമ്പത്തിക സ്ഥിതി ഉണ്ടാക്കിയെടുക്കാനും സഹായിക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി സ്വർണം മികച്ച മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. അതുകൊണ്ട് തന്നെ വില കുറയുമ്പോൾ വാങ്ങുകയും കൂടുമ്പോൾ വിൽക്കുകയും ചെയ്യുന്ന തന്ത്രം സ്വർണ്ണത്തിൽ പരീക്ഷിക്കാവുന്നതാണ്.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും



Click it and Unblock the Notifications