ഇന്ത്യയിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ ഏപ്രിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.75 ശതമാനം ഇടിഞ്ഞ് 41,900 രൂപയിലെത്തി. ജൂൺ ഫ്യൂച്ചേഴ്സ് 0.4 ശതമാനം ഇടിഞ്ഞ് 42,650 രൂപയിലെത്തി. എംസിഎക്സ് വെള്ളി വില 1.7 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 41,003 രൂപയിലെത്തി. ഈ മാസം ആദ്യം 10 ഗ്രാമിന് 45,000 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം, സ്വർണ്ണവില ഇന്ത്യയിൽ കുത്തനെ കുറഞ്ഞു. ആഗോള വിപണികളിലും സമാനമായ രീതിയാണ് കണ്ടത്.
ആഗോള വിപണി
ആഗോള വിപണിയിൽ നിക്ഷേപകർ വീണ്ടും പണത്തിനായി പായുന്നതോടെ ഇന്നും സ്വർണ വില ഇടിഞ്ഞു. കൊറോണ വൈറസിൽ നിന്നുള്ള സാമ്പത്തിക തകർച്ചയെ ചെറുക്കുന്നതിന് നിക്ഷേപകർ 2 ട്രില്യൺ ഡോളർ യുഎസ് ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങൾ കാത്തിരിക്കുകയാണ്. സ്‌പോട്ട് സ്വർണം ഔൺസിന് 0.6 ശതമാനം ഇടിഞ്ഞ് 1,604.16 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി 0.4 ശതമാനം ഇടിഞ്ഞ് 14.37 ഡോളറിലെത്തി. പ്ലാറ്റിനം 1.6 ശതമാനം ഇടിഞ്ഞ് 726.48 ഡോളറിലെത്തി. ആഗോള വിപണിയിൽ ചൊവ്വാഴ്ച സ്വർണവില 5 ശതമാനത്തിലധികമായി ഉയർന്നു.
ഇടിഎഫ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് ബുധനാഴ്ച 1.41 ശതമാനം ഉയർന്ന് 949.15 ടണ്ണായി. അതേസമയം, യുഎസ് നിർമിത മൂലധന ചരക്കുകളുടെ പുതിയ ഓർഡറുകൾ ഫെബ്രുവരിയിൽ കുത്തനെ ഇടിഞ്ഞു, ഇത് ബിസിനസ്സ് നിക്ഷേപത്തിൽ ആഴത്തിലുള്ള ഇടിവിന് കാരണമാകും.
ആവശ്യക്കാരില്ല
21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൌണിന്റെ രണ്ടാം ദിനത്തിലേക്ക് കടന്നതോടെ ഇന്ത്യയിൽ ഉപഭോക്തൃ ആവശ്യത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഉയരുന്നത്. ഇന്ത്യയിൽ വില വർദ്ധിച്ചതിനെ തുടർന്ന് സ്വർണ്ണത്തിന്റെ ആവശ്യക്കാരുടെ എണ്ണം ഈ മാസം ആദ്യ കുറഞ്ഞിരുന്നു. ഇപ്പോൾ ജ്വല്ലറികളും മറ്റും അടച്ചതാണ് ഇടിവിന് കാരണം.
കേരളത്തിലെ ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയ്ക്കാണ് വ്യാപാരം നടക്കുന്നത്. പവന് 30640 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 29600 രൂപയാണ്. മാർച്ച് 17, 19 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. മാർച്ചിലെ ഏറ്റവും ഉയർന്ന വില 32320 രൂപയാണ്. മാർച്ച് 6 മുതൽ 9 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.


Click it and Unblock the Notifications