കേരളത്തിൽ സ്വർണ വില ഇന്ന് കുതിച്ചുയർന്നു. ഒന്നര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. പവന് 280 രൂപ ഉയർന്ന് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ പകുതിയ്ക്ക് ശേഷം ആദ്യമായാണ് സ്വർണ വില 38000 കടക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്.
ഇന്ത്യൻ വിപണിയിൽ വില ഇടിവ്
യുഎസ് തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചർ 10 ഗ്രാമിന് 0.5 ശതമാനം ഇടിഞ്ഞ് 51,328 രൂപയിലെത്തി. വെള്ളി നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 61,773 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ, വെള്ളി ഫ്യൂച്ചറുകൾക്ക് ഒരു ശതമാനം വീതം നേട്ടമുണ്ടായിരുന്നു. ആഗോള വിപണിയിൽ യുഎസ് ഡോളറിന്റെ ശക്തമായ വിലയ്ക്കിടയിലാണ് സ്വർണ വില ഇന്ന് താഴ്ന്നത്.
ഈ സീസണിൽ സ്വർണം വാങ്ങാൻ ഓടുന്നവർ ശ്രദ്ധിക്കുക, നിങ്ങൾ തീർച്ചയായും അറിയേണ്ട 5 കാര്യങ്ങൾ
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,894.33 ഡോളറാണ് ഇന്നത്തെ നിരക്ക്. 0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി 0.2 ശതമാനം ഇടിഞ്ഞ് 24.11 ഡോളറിലെത്തി. പ്ലാറ്റിനം 0.5 ശതമാനം ഇടിഞ്ഞ് 861.90 ഡോളറും പല്ലേഡിയം 1.1 ശതമാനം ഇടിഞ്ഞ് 2,256.88 ഡോളറിലെത്തി. യുഎസ് ഡോളറും നേരത്തെയുള്ള നഷ്ടം മറികടന്ന് 0.45 ശതമാനം ഉയർന്ന് 94.071 ലെത്തി.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആഗോള വിപണികൾ ഇന്ന് കുലുങ്ങി. ഈ ആഴ്ചത്തെ ഫെഡറൽ റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് മീറ്റിംഗുകളുടെ ഫലത്തിനായി സ്വർണ്ണ നിക്ഷേപകർ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇത് കൂടുതൽ ഉത്തേജനത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു കിലോ ചായപ്പൊടിയ്ക്ക് 75000 രൂപ; റെക്കോർഡ് ലേല വിലയുമായി മനോഹരി ഗോൾഡ് തേയില
സ്വർണ വില ഈ വർഷം
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണ വില കുറഞ്ഞിട്ടും ഈ വർഷം ഇതുവരെ ഇന്ത്യയിൽ സ്വർണ്ണ വില 30% ഉയർന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും അസ്ഥിരമായ കറൻസി വിപണിയുടെയും ഫലങ്ങൾക്ക് അനുസൃതമായാണ് സ്വർണ വിലയിലെ നിലവിലെ മാറ്റങ്ങൾ. അതേസമയം, കൂടുതൽ ധനപരമായ ഉത്തേജക നടപടികൾ, യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ, പുതിയ കൊറോണ വൈറസ് കേസുകൾ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
ഉരുളക്കിഴങ്ങിന് ഇരട്ടി വില, 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്