കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു, സ്വർണ വില വീണ്ടും 38000ന് താഴേയ്ക്ക്. പവന് 240 രൂപ കുറഞ്ഞ് 37840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. നവംബർ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.
ഇന്ത്യയിലെ സ്വർണ വില
ഇന്ത്യയിൽ മൊത്തത്തിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് താഴ്ന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ ഇന്ന് 10 ഗ്രാമിന് 0.43 ശതമാനം ഇടിഞ്ഞ് 50,546 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകളും കിലോയ്ക്ക് 0.6 ശതമാനം കുറഞ്ഞ് 62,875 രൂപയിലെത്തി.
മോഹന്‍ലാല്‍ ജ്വല്ലറിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്: 814 കിലോ സ്വര്‍ണം പിടിച്ചെടുത്തു
വാക്സിൻ പ്രതീക്ഷയിൽ സ്വർണ വില
കൊവിഡ് വാക്സിനിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം മഞ്ഞ ലോഹത്തിന്മേൽ സമ്മർദ്ദം ചെലുത്തിയതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1200 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വിലയിൽ ഇപ്പോൾ 6,000 രൂപയുടെ കുറവുണ്ട്.
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്, പവന് 200 രൂപ കൂടി
ആഗോള വിപണി
ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും ആഗോള വിപണിയിൽ സ്വർണ്ണനിരക്ക് കുറഞ്ഞു. സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,876.85 ഡോളർ ആയി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 24.47 ഡോളറിലും പ്ലാറ്റിനം 925.60 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണ്ണ വിലയിൽ ഉണ്ടായ ആഘാതം
മോഡേണ ഇങ്കിന്റെ വാക്സിൻ പ്രഖ്യാപനത്തിനുശേഷം സ്വർണ്ണ വിലയിൽ ഉണ്ടായ ആഘാതം നിലവിൽ ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. കാരണം നിലവിൽ വഷളായിക്കൊണ്ടിരിക്കുന്ന വൈറസ് കേസുകൾ സ്വർണ നിരക്ക് ഉയരാൻ കാരണമാകും. സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങൾ വിവിധ രാജ്യങ്ങളിൽ വീണ്ടും ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു.
വർദ്ധിച്ചു വരുന്ന വൈറസ് കേസുകൾ
വർദ്ധിച്ചു വരുന്ന വൈറസ് കേസുകൾ വിപണി പ്രതീക്ഷകളെ ഉയർത്തിക്കാട്ടുന്നതിനാൽ സർക്കാരുകളും കേന്ദ്ര ബാങ്കുകളും അവരുടെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിന് കൂടുതൽ ഉത്തേജക നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊട്ടക് സെക്യൂരിറ്റീസ് വ്യക്തമാക്കി.
സ്വർണ വില എത്ര കൂടിയാലും, മലയാളികൾ സ്വർണം വാങ്ങും; എന്നാൽ ഇനി സ്വർണ വില എങ്ങോട്ട്?