കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 37600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 38160 രൂപയായിരുന്നു ഇന്നലത്തെ വില. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.
ഇന്ത്യയിലെ സ്വർണ വില
കഴിഞ്ഞ സെഷനിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ കനത്ത നഷ്ടം നേരിട്ടെങ്കിലും ഇന്ന് സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ സ്വർണ വില 10 ഗ്രാമിന് 0.14 ശതമാനം ഉയർന്ന് 50,544 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.9 ശതമാനം ഉയർന്ന് കിലോയ്ക്ക് 61,867 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 2.4 ശതമാനം അഥവാ 1,200 രൂപ ഇടിഞ്ഞിരുന്നു. ആഗോള നിരക്കിൽ ഒറ്റരാത്രികൊണ്ട് ഇടിവുണ്ടായതിനെ തുടർന്ന് വെള്ളി വില 9.3 ശതമാനം അഥവാ 6,300 രൂപ ഇടിഞ്ഞു.
ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില വീണ്ടും താഴേയ്ക്ക്
ആഗോള വിപണി വില
ആഗോള വിപണിയിൽ സ്വർണ വില 3 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷം ഇന്ന് ഉയർന്നു. സ്‌പോട്ട് സ്വർണം ഇന്ന് 0.3 ശതമാനം ഉയർന്ന് 1,918.20 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,882.70 ഡോളറായി കുറഞ്ഞിരുന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി ഇന്ന് ഔൺസിന് 1.1 ശതമാനം ഉയർന്ന് 25 ഡോളറിലെത്തി. പ്ലാറ്റിനം 0.6 ശതമാനം ഉയർന്ന് 886.20 ഡോളറായി. പല്ലേഡിയം 0.5 ശതമാനം ഉയർന്ന് 2,285.44 ഡോളറിലും എത്തി.
കേരളത്തിൽ സ്വർണ വില വീണ്ടും 38000 കടന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില
സുരക്ഷിത നിക്ഷേപം
യൂറോപ്പിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധിച്ചതും പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സാമ്പത്തിക ആശങ്കകളാണ് ഇന്ന് സ്വർണത്തെ പിന്തുണച്ചതെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഡോളർ സൂചികയും ഇടിഞ്ഞു. രാഷ്‌ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ പലപ്പോഴും സുരക്ഷിത നിക്ഷേപമായി ഉപയോഗിക്കുന്ന സ്വർണം ഈ വർഷം ഏകദേശം 26% ഉയർന്നു.
കേരളത്തിലെ ഇന്നത്തെ സ്വർണ വില; സ്വർണ വില ഇനി എങ്ങോട്ട്? കൂടുമോ കുറയുമോ?
സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
- യുഎസ്-ചൈന പിരിമുറുക്കങ്ങൾ
- ബ്രെക്സിറ്റ് ചർച്ചകൾ
- യുഎസ് ഉത്തേജന നടപടികൾ
- യൂറോപ്പിലെ രണ്ടാം ഘട്ട കൊറോണ വ്യാപനം