ഇന്ത്യയിലെ സ്വർണ്ണ നിരക്കിൽ ഇന്ന് നേരിയ ഇടിവ്. വെള്ളിക്ക് നേട്ടം. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.04 ശതമാനം ഇടിഞ്ഞ് 50,677 രൂപയിലെത്തി. നാല് ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ ഇടിവാണ്. വെള്ളി ഒരു ശതമാനം ഉയർന്ന് കിലോയ്ക്ക് 61,510 രൂപയിലെത്തി. സ്‌പോട്ട് സ്വർണ വില 0.2 ശതമാനം ഉയർന്ന് 1,882.00 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 1.2 ശതമാനം ഉയർന്ന് 23.92 ഡോളറും പല്ലേഡിയം 1.7 ശതമാനം ഉയർന്ന് 2,250.19 ഡോളറും പ്ലാറ്റിനം 0.4 ശതമാനം ഇടിഞ്ഞ് 845.26 ഡോളറിലുമെത്തി.
ഗോൾഡ് ഇടിഎഫ്
ശക്തമായ യുഎസ് ഡോളർ സ്വർണ്ണത്തിന്മേൽ സമ്മർദ്ദം ചെലുത്തി. ഡോളർ സൂചിക 0.09% ഉയർന്നു. ഇത് മറ്റ് കറൻസി ഉടമകളോടുള്ള സ്വർണത്തിന്റെ ആകർഷണം കുറയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ 0.1 ശതമാനം ഇടിഞ്ഞ് 1,257.67 ടണ്ണായി. കോമെക്സ് സ്വർണ്ണത്തിൽ 131,609 ആയി കുറച്ചതായി യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (സിഎഫ്ടിസി) അറിയിച്ചു.
കേരളത്തിലെ സ്വർണ വില
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 37680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില. ഒക്ടോബറിലെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 37880 രൂപയാണ്. ഒക്ടോബർ 27നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഒക്ടോബര്‍ അഞ്ചിലെ 37,120 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.
സ്വർണ്ണാഭരണങ്ങൾ ആർക്കും വേണ്ട
മൂന്നാം പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 29% കുറഞ്ഞു. ജ്വല്ലറി ഡിമാൻഡ് നോക്കുമ്പോൾ, കൊവിഡ്-19 ഫിസിക്കൽ മാർക്കറ്റിനെ ബാധിച്ചുവെന്ന് വ്യക്തമാണ്. ജ്വല്ലറി ഡിമാൻഡ് തുടർച്ചയായ മൂന്നാം പാദത്തിൽ 333 ടൺ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം ഇടിവ്. സ്വർണ്ണ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തിയ ഈ സമയത്ത് മഹാമാരിയുടെ തുടർച്ചയായ ആഘാതം സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിച്ചിച്ചുണ്ട്.


Click it and Unblock the Notifications