സ്വർണ വില ഈ വർഷം കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷത്തെ 25 ശതമാനം വർധനവിനെത്തുടർന്ന് ഇന്ത്യയിൽ സ്വർണ്ണ വില ഈ വർഷം 20 ശതമാനം ഉയർന്നു. കൊറോണ വൈറസ് പ്രതിസന്ധി, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ, ആഗോള സാമ്പത്തിക ഉത്തേജനം, യുഎസ്-ചൈന പിരിമുറുക്കങ്ങൾ, യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് ആഭ്യന്തര വിലയിൽ വർദ്ധനവിന് കാരണമായത്. വെള്ളിയാഴ്ച എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 47,355 രൂപയായി കുറഞ്ഞു. വെള്ളി കിലോയ്ക്ക് 900 രൂപ കുറഞ്ഞ് 47,741 രൂപയായി. കഴിഞ്ഞ മാസം ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന് 48,000 രൂപ വരെ വില ഉയർന്നിരുന്നു.
സ്വർണ ഇറക്കുമതി
ഉയർന്ന വില, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, കൊറോണ വൈറസ് പ്രതിസന്ധി എന്നിവ ഇന്ത്യയിൽ സ്വർണ്ണ ആവശ്യകതയെ സാരമായി ബാധിച്ചു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഇന്ത്യൻ ഡീലർമാർ ഔൺസിന് 20 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ദുർബലമായ ഉപഭോക്തൃ ആവശ്യം സ്വർണത്തിന്റെ വില കുറയ്ക്കാൻ കാരണമാകുമെങ്കിലും സുരക്ഷിത താവളം എന്ന നിലയിലുള്ള നിക്ഷേപ ഡിമാൻഡ് സ്വർണത്തെ പിന്തുണയ്‌ക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. സാമ്പത്തിക വളർച്ചയും വൈറസ് ആശങ്കകളും മൂലം സുരക്ഷിത നിക്ഷേപ താവളം എന്ന നിലയിൽ സ്വർണ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്. ആഗോളതലത്തിൽ, സ്പോട്ട് സ്വർണ്ണ വില ഈ ആഴ്ച 2 ശതമാനം ഉയർന്ന് ഔൺസിന് 1,730.19 ഡോളറിലെത്തിയിരുന്നു.
സ്വർണ നിക്ഷേപം
ഭൗതിക ആവശ്യകത കുറഞ്ഞെങ്കിലും ഇന്ത്യയിൽ സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം കുതിച്ചുയർന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനും കൊറോണ വൈറസ് പ്രതിസന്ധിക്കും ഇടയിൽ നിക്ഷേപകർ സുരക്ഷിത താവള ഓപ്ഷനുകൾക്ക് മുൻഗണന നൽകിയതിനാൽ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ മെയ് മാസത്തിൽ 815 കോടി രൂപയുടെ നേട്ടം കൈവരിച്ചു. 2019 ഓഗസ്റ്റ് മുതൽ സ്വർണ്ണ ഇടിഎഫ് വിഭാഗത്തിൽ 3,299 കോടി രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്.
ഇടിഎഫ് നിക്ഷേപം
ആഗോളതലത്തിൽ, നിക്ഷേപക ആവശ്യം പ്രതിഫലിപ്പിച്ച്, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ 0.5 ശതമാനം ഉയർന്ന് 1,135.05 ടണ്ണായി. വ്യാഴാഴ്ച ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സോവറിൻ ഗോൾഡ് ബോണ്ടുകളും ഇന്ത്യയിലെ നിക്ഷേപകരുടെ ആകർഷണം നേടി. മെയ് മാസത്തെ സ്വർണ്ണ ബോണ്ടുകൾ 1,168 കോടി രൂപ സമാഹരിക്കാൻ സർക്കാരിനെ സഹായിച്ചു. വിപണികൾ അസ്ഥിരമായി തുടരുന്നതിനാൽ, പല നിക്ഷേപകരും പണം സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതായി വിശകലന വിദഗ്ധർ പറയുന്നു.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
സംസ്ഥാനത്ത് ഇന്നലെ മുതൽ പവന് 35000 രൂപയാണ് സ്വർണ വില. ഒരു ഗ്രാമിന് 4375 രൂപയാണ് നിരക്ക്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില ജൂൺ 11ന് രേഖപ്പെടുത്തിയിരുന്നു. പവന് 35120 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 6,7.8 തീയതികളിൽ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications