സ്വർണ വില ഈ വർഷം കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷത്തെ 25 ശതമാനം വർധനവിനെത്തുടർന്ന് ഇന്ത്യയിൽ സ്വർണ്ണ വില ഈ വർഷം 20 ശതമാനം ഉയർന്നു. കൊറോണ വൈറസ് പ്രതിസന്ധി, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ, ആഗോള സാമ്പത്തിക ഉത്തേജനം, യുഎസ്-ചൈന പിരിമുറുക്കങ്ങൾ, യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് ആഭ്യന്തര വിലയിൽ വർദ്ധനവിന് കാരണമായത്. വെള്ളിയാഴ്ച എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 47,355 രൂപയായി കുറഞ്ഞു. വെള്ളി കിലോയ്ക്ക് 900 രൂപ കുറഞ്ഞ് 47,741 രൂപയായി. കഴിഞ്ഞ മാസം ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന് 48,000 രൂപ വരെ വില ഉയർന്നിരുന്നു.
സ്വർണ ഇറക്കുമതി
ഉയർന്ന വില, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, കൊറോണ വൈറസ് പ്രതിസന്ധി എന്നിവ ഇന്ത്യയിൽ സ്വർണ്ണ ആവശ്യകതയെ സാരമായി ബാധിച്ചു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഇന്ത്യൻ ഡീലർമാർ ഔൺസിന് 20 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ദുർബലമായ ഉപഭോക്തൃ ആവശ്യം സ്വർണത്തിന്റെ വില കുറയ്ക്കാൻ കാരണമാകുമെങ്കിലും സുരക്ഷിത താവളം എന്ന നിലയിലുള്ള നിക്ഷേപ ഡിമാൻഡ് സ്വർണത്തെ പിന്തുണയ്‌ക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. സാമ്പത്തിക വളർച്ചയും വൈറസ് ആശങ്കകളും മൂലം സുരക്ഷിത നിക്ഷേപ താവളം എന്ന നിലയിൽ സ്വർണ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങളാണ്. ആഗോളതലത്തിൽ, സ്പോട്ട് സ്വർണ്ണ വില ഈ ആഴ്ച 2 ശതമാനം ഉയർന്ന് ഔൺസിന് 1,730.19 ഡോളറിലെത്തിയിരുന്നു.
സ്വർണ നിക്ഷേപം
ഭൗതിക ആവശ്യകത കുറഞ്ഞെങ്കിലും ഇന്ത്യയിൽ സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം കുതിച്ചുയർന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനും കൊറോണ വൈറസ് പ്രതിസന്ധിക്കും ഇടയിൽ നിക്ഷേപകർ സുരക്ഷിത താവള ഓപ്ഷനുകൾക്ക് മുൻഗണന നൽകിയതിനാൽ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ മെയ് മാസത്തിൽ 815 കോടി രൂപയുടെ നേട്ടം കൈവരിച്ചു. 2019 ഓഗസ്റ്റ് മുതൽ സ്വർണ്ണ ഇടിഎഫ് വിഭാഗത്തിൽ 3,299 കോടി രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്.
ഇടിഎഫ് നിക്ഷേപം
ആഗോളതലത്തിൽ, നിക്ഷേപക ആവശ്യം പ്രതിഫലിപ്പിച്ച്, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ 0.5 ശതമാനം ഉയർന്ന് 1,135.05 ടണ്ണായി. വ്യാഴാഴ്ച ഇത് ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. സോവറിൻ ഗോൾഡ് ബോണ്ടുകളും ഇന്ത്യയിലെ നിക്ഷേപകരുടെ ആകർഷണം നേടി. മെയ് മാസത്തെ സ്വർണ്ണ ബോണ്ടുകൾ 1,168 കോടി രൂപ സമാഹരിക്കാൻ സർക്കാരിനെ സഹായിച്ചു. വിപണികൾ അസ്ഥിരമായി തുടരുന്നതിനാൽ, പല നിക്ഷേപകരും പണം സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതായി വിശകലന വിദഗ്ധർ പറയുന്നു.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
സംസ്ഥാനത്ത് ഇന്നലെ മുതൽ പവന് 35000 രൂപയാണ് സ്വർണ വില. ഒരു ഗ്രാമിന് 4375 രൂപയാണ് നിരക്ക്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില ജൂൺ 11ന് രേഖപ്പെടുത്തിയിരുന്നു. പവന് 35120 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 6,7.8 തീയതികളിൽ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്.
More From GoodReturns

Gold Rate Live: വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ആഭരണ പ്രേമികൾക്ക് ആശ്വാസം, തത്സമയം വിവരങ്ങൾ അറിയാം

തുടർച്ചയായി കുറഞ്ഞ് സ്വർണവില, പക്ഷെ അധികം സന്തോഷം വേണ്ട, കാരണം അറിയുമ്പോൾ ഞെട്ടരുത്

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം



Click it and Unblock the Notifications