കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന് ഒരേ വില. പവന് 36800 രൂപയാണ് ഇന്ന് സ്വർണ വില. ഗ്രാമിന് 4600 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയ്ക്കാണ് കേരളത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്. സ്വർണ വില കുറഞ്ഞതോടെ വിൽപ്പനയിൽ വർദ്ധനവുണ്ടായതായി വ്യാപാരികൾ പറയുന്നു. സെപ്റ്റംബർ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തിൽ സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്നും സമ്മർദ്ദത്തിൽ. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.4 ശതമാനം ഇടിഞ്ഞ് 49,460 രൂപയിലെത്തി. വെള്ളി വില ഒരു ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 58,473 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.48 ശതമാനവും വെള്ളി ഒരു ശതമാനവും ഇടിഞ്ഞിരുന്നു. ഈ ആഴ്ചയിൽ, ഇന്ത്യയിൽ 10 ഗ്രാമിന് സ്വർണ വില 2,000 രൂപ ഇടിഞ്ഞപ്പോൾ വെള്ളി വില കിലോയ്ക്ക് 9,000 രൂപ ഇടിഞ്ഞു. കഴിഞ്ഞ മാസം സ്വർണ വില 56,200 രൂപയിലെത്തിയിരുന്നു. വെള്ളി 80,000 രൂപ വരെയും ഉയർന്നിരുന്നു.
ആഗോള വിപണി
അടുത്ത ദിവസങ്ങളിൽ, യുഎസ് ഡോളർ ഉയർന്നതിനിടയിൽ സ്വർണ വില സമ്മർദ്ദത്തിലായിരുന്നു. വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ പ്രത്യേകിച്ചും യൂറോപ്പിൽ പുതിയ ലോക്ക്ഡൗണുകളെക്കുറിച്ചുള്ള ആശങ്കകൾ പുനരുജ്ജീവിപ്പിച്ചതിനാൽ ആഗോള തലത്തിൽ സ്വർണത്തിന് ഇടിവ് നേരിടേണ്ടി വന്നു. യുഎസ് ഡോളർ വർദ്ധനവ് കുറഞ്ഞതിനാൽ സ്‌പോട്ട് സ്വർണ്ണം ഔൺസിന് 1,860.19 ഡോളറായി മാറി. കഴിഞ്ഞയാഴ്ച രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ഡോളർ സൂചിക 0.14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് ലോഹങ്ങൾ
വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.3 ശതമാനം ഉയർന്ന് 22.93 ഡോളറിലും പ്ലാറ്റിനം 0.4 ശതമാനം ഉയർന്ന് 850.74 ഡോളറിലും പല്ലേഡിയം 0.1 ശതമാനം ഉയർന്ന് 2,217.87 ഡോളറിലും എത്തി. ഓഗസ്റ്റിൽ തുടർച്ചയായി നാലാം മാസവും ചൈനയിലെ വ്യാവസായിക കമ്പനികളുടെ ലാഭം വർദ്ധിച്ചതായി വാരാന്ത്യത്തിലെ കണക്കുകൾ വ്യക്തമാക്കിയതിനെത്തുടർന്ന് ഏഷ്യൻ സ്റ്റോക്ക് മാർക്കറ്റുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വിൽപ്പന ഉയർന്നു
അടുത്തിടെ വിലക്കുറവുണ്ടായിട്ടും, ഇടിഎഫ് നിക്ഷേപകർ നിക്ഷേപം തുടർന്നു. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഹോൾഡിംഗ്സ് 0.02 ശതമാനം ഇടിഞ്ഞ് 1,266.84 ടണ്ണായി. ഇന്ത്യയിൽ കഴിഞ്ഞയാഴ്ച സ്വർണ വിലയിൽ കുറവുണ്ടായതോടെ ചില്ലറ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായതായി ഡീലർമാർ പറഞ്ഞു.


Click it and Unblock the Notifications