കേരളത്തിൽ സ്വർണ വില വീണ്ടും ഉയർന്നു. പവന് 80 രൂപ വർദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4770 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വർണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.
ഇന്ത്യയിൽ വില ഇടിവ്
ആഗോള നിരക്ക് ഉയർന്നിട്ടും ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 51637 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.13 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 67790 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.52 ശതമാനവും വെള്ളി 0.2 ശതമാനം താഴ്ന്നു. ഈ ആഴ്ചയിൽ സ്വർണം നേരിയ നേട്ടം കൈവരിച്ചു. കഴിഞ്ഞ മാസം 56,000 രൂപ വരെ വില ഉയർന്നിരുന്നും.
കേരളത്തിലെ ഇന്നത്തെ സ്വർണ വില; സ്വർണ വില ഇനി എങ്ങോട്ട്? കൂടുമോ കുറയുമോ?
ആഗോള വിപണിയിൽ ഇന്ന് നേട്ടം
ആഗോള വിപണികളിൽ, യുഎസ് ഡോളറിന്റെ ദുർബലതയും ലോകമെമ്പാടുമുള്ള കൊവിഡ്-19 അണുബാധകളുടെ വർദ്ധനവും മൂലം സ്വർണ്ണ വില ഉയർന്നു. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഉയർന്ന് 1,954.65 ഡോളറിലെത്തി. ഡോളർ സൂചിക ഇന്ന് 0.12 ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.6 ശതമാനം ഉയർന്ന് 26.92 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 1.3 ശതമാനം ഉയർന്ന് 939.75 ഡോളറിലെത്തി.
ഒരു വർഷത്തിനുള്ളിൽ 30% വരുമാനം ഉറപ്പു നൽകുന്ന മൂന്ന് സ്വർണ്ണ ഇടിഎഫുകൾ
നിക്ഷേപ ആവശ്യം ഉയർന്നു
സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഹോൾഡിംഗ്സ് 1.03 ശതമാനം ഉയർന്ന് 1,259.84 ടണ്ണായി. വർദ്ധിച്ചുവരുന്ന വൈറസ് അപകടസാധ്യതകൾ, യുഎസ് ഉത്തേജക പദ്ധതികളുടെ പുരോഗതികളിലെ അഭാവം, ബ്രെക്സിറ്റ് അനിശ്ചിതത്വം എന്നിവയ്ക്കിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു.
കേരളത്തിൽ സ്വർണ വില വീണ്ടും 38000 കടന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില
ജ്വല്ലറികളുടെ പ്രതീക്ഷ
ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നത് വർദ്ധിച്ചുവരുന്ന അണുബാധകൾ തടയുന്നതിന് പുതിയ നിയന്ത്രണങ്ങൾ ക്രമേണ നടപ്പാക്കാൻ അധികാരികളെ നിർബന്ധിതരാക്കി. വരാനിരിക്കുന്ന ഉത്സവ സീസണിൽ സ്വർണ്ണത്തിന്റെ ആവശ്യകത വർധിപ്പിക്കാൻ കഴിയുമെന്നാണ് ജ്വല്ലറികൾ പ്രതീക്ഷിക്കുന്നത്. സ്വർണത്തിന്റെ ആവശ്യങ്ങൾ കുറവായതിനാൽ ഡീലർമാർ തുടർച്ചയായ അഞ്ചാം ആഴ്ചയും കിഴിവ് വാഗ്ദാനം ചെയ്തിരുന്നു.