ക്രിസ്മസിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. പവന് 160 രൂപ വർദ്ധിച്ച് 28600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 3575 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയർന്ന വില പവന് 28640 രൂപയാണ്. ഡിസംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബർ 13ന് രേഖപ്പെടുത്തിയ 28000 രൂപയാണ്.
ഒരാഴ്ച്ചയ്ക്ക് ശേഷമാണ് കേരളത്തിൽ ഇന്നലെ സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്. പവന് 80 രൂപ വർദ്ധിച്ച് 28440 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. അടുത്ത ദിവസങ്ങളിൽ സ്വർണ വില കുത്തനെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനയും യുഎസും ഉടൻ വ്യാപാര കരാർ ഒപ്പിട്ടാൽ സ്വർണ വില കുറയാനും സാധ്യതയുണ്ട്. യുഎസും ചൈനയും തങ്ങളുടെ പ്രാരംഭ വ്യാപാര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.
സ്വർണ ധനസമ്പാദന പദ്ധതി മെച്ചപ്പെടുത്താൻ സർക്കാർ നിർദ്ദേശം തേടുന്നു, നേട്ടങ്ങൾ എന്തൊക്കെ?
ഇന്ത്യയിൽ, ഈ വർഷം സ്വർണ വില കുതിച്ചുയർന്നിരുന്നു. ആഗോള നിരക്കിന്റെ വർദ്ധനവും ഇറക്കുമതി തീരുവ വർദ്ധിച്ചതുമാണ് വില ഉയരാൻ കാരണം. ഈ വർഷം ഇതുവരെ സ്വർണ്ണ വില 20% വരെ ഉയർന്നിട്ടുണ്ട്, സെപ്റ്റംബറിലാണ് വില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. 10 ഗ്രാമിന് 40,000 രൂപ വരെ വില ഉയർന്നിരുന്നു.
വില ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞു. വിൽപ്പന വർദ്ധിപ്പിക്കാൽ വ്യാപാരികൾ ഈ ആഴ്ച ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
തുടർച്ചയായ നാലാം ദിവസവും സ്വർണ വിലയിൽ വർദ്ധനവ്, വില കുറയാൻ സാധ്യത