കേരളത്തിൽ സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. പവന് 120 രൂപ വർദ്ധിച്ച് 30280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 30160 രൂപയായിരുന്നു സ്വർണ വില. 30400 രൂപയാണ് ഈ മാസത്തെയും ചരിത്രത്തിലെ തന്നെയും സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ ഈ വിലയ്ക്കാണ് വ്യാപാരം നടന്നിരുന്നത്. 29920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.
ആഗോള വിപണിയിലെ വില വർദ്ധനവിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയരുന്നത്. ആഗോള വിപണി ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതാണ് സ്വർണത്തെ സഹായിച്ചത്. സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള ചൈനയുടെ ഉത്തേജക ശ്രമങ്ങളുടെ ഭാഗമാണിത്.
സ്വർണ വിലയിൽ ഇന്ന് വൻ കുതിപ്പ്, വില റെക്കോർഡിന് അടുത്തേയ്ക്ക്
ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി ജനുവരിയിൽ പകുതിയോളം ഇടിഞ്ഞു. റെക്കോഡ് വിലയെ തുടർന്ന് ഭൌതിക ആവശ്യകത കുറഞ്ഞതാണ് ഇറക്കുമതി കുറയാൻ കാരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ സ്വർണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്. ആഭ്യന്തര സ്വർണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വിലയേറിയ ലോഹ ഉപഭോക്താക്കളായ ഇന്ത്യയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞത് വില വർദ്ധനവിനെ തുടർന്നാണ്. ഉപഭോക്താക്കളുടെ വാങ്ങൽ ആഗോള വിലകളെയും ആശ്രയിച്ചിരിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, 2019 ലെ ഇന്ത്യയുടെ സ്വർണ്ണ ഉപഭോഗം മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം ഇടിഞ്ഞ് 690.4 ടണ്ണായി. ഇത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ആഭരണങ്ങൾ വാങ്ങുന്നതാണോ ഇ-ഗോൾഡ് വാങ്ങുന്നതാണോ കൂടുതൽ ലാഭം?