നാല് ദിവസമായി കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് ഇന്ന് സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഉയർന്ന് 46,857 രൂപയിലെത്തി. വെള്ളി വില 0.6 ശതമാനം ഉയർന്ന് കിലോയ്ക്ക് 67,239 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 1,000 രൂപ അല്ലെങ്കിൽ 2 ശതമാനം കുറഞ്ഞിരുന്നു. വെള്ളി വില കിലോഗ്രാമിന് 1,500 രൂപ അഥവാ 2.1 ശതമാനം ഇടിഞ്ഞു. ആഗോള നിരക്കിന്റെ സമീപകാല ഇടിവും ബജറ്റിൽ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതും ഇന്ത്യയിലെ സ്വർണ്ണ നിരക്കിനെ ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിച്ചു. ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയിലെത്തിയിരുന്നു.
കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 35000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4375 രൂപയാണ് ഇന്നത്തെ സ്വർണ വില. 2021ലെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ് ഇന്നത്തേത്. മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ സ്വർണ വിലയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരിയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില ഫെബ്രുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 36800 രൂപയാണ്.
ആഗോള വിപണികളിൽ കഴിഞ്ഞ സെഷനിൽ 2 ശതമാനം ഇടിഞ്ഞതിന് ശേഷം സ്‌പോട്ട് സ്വർണ വില ഇന്ന് 0.2 ശതമാനം വർധിച്ച് 1,795.30 ഡോളറിലെത്തി. ശക്തമായ യുഎസ് ഡോളറും യുഎസ് ട്രഷറി വരുമാനവും സ്വർണ്ണത്തിന്റെ ആവശ്യം വർദ്ധിപ്പിച്ചു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതിന് ശേഷം ആഗോള വിപണിയിൽ വെള്ളി വില കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച വെള്ളി നിരക്ക് 30.03 ഡോളറായി ഉയർന്നു. പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായാണ് നിക്ഷേപകർ സ്വർണത്തെ കണക്കാക്കുന്നത്.
വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം വില 0.1 ശതമാനം നഷ്ടത്തിൽ 1,095.93 ഡോളറിലും പല്ലേഡിയം 0.6 ശതമാനം ഉയർന്ന് 2,296.23 ഡോളറിലുമെത്തി.