ഏറെ വിവാധങ്ങൾക്കൊടുവിലാണ് ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ചെയർപഴ്സൻ സ്ഥാനത്ത് നിന്ന് മാധബി പുരി ബുച്ച് (Madhabu Puri Buch) വിരമിക്കാൻ ഒരുങ്ങുന്നത്. അദാനി ഗ്രൂപ്പിന്റെ (Adani Group) 'കടലാസ് കമ്പനികളിൽ' മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടെന്ന ആരോപണം ഇന്ത്യൻ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്കൊടുവിലുള്ള മാധബിയുടെ വിരമിക്കലും ചർച്ചയാവുകയാണ്.
മൂന്നുവർഷ പ്രവർത്തന കാലാവധി ഫെബ്രുവരി 28ന് അവസാനിക്കുന്നത് കൊണ്ടാണ് മാധബി പുരി വിരമിക്കുന്നത്. ഈ വാർത്തയ്‌ക്കൊപ്പം ശ്രദ്ധ നേടുകയാണ് സെബിയുടെ പുതിയ ചെയർപഴ്സനെ കണ്ടെത്താൻ ധനമന്ത്രാലയത്തിന് കീഴിലെ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ച സംഭവവും.
സാമ്പത്തികകാര്യ വകുപ്പ് പുറത്തിറങ്ങിയ നോട്ടിഫിക്കേഷനിലാണ് പുതിയ ചെയർപഴ്സനെ കണ്ടെത്താൻ അപേക്ഷകൾ ക്ഷണിച്ചതായി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയെന്ന് വകുപ്പ് പുറത്തിറക്കിയ പരസ്യത്തിലുണ്ട്. എന്നാൽ പുതിയ മേധാവിക്ക് പ്രഖ്യാപിച്ച ശമ്പളമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച. പരമാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സുതികയും വരെ (ഏതാണോ ആദ്യം) ആയിരിക്കും ഈ സ്ഥാനത്തിരിക്കുന്നയാളുടെ പ്രവർത്തനകാലാവധി. പ്രതിമാസം 5,62,500 രൂപയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കാർ, വീട് എന്നിവ ഇതിലുൾപ്പെടുന്നില്ലഎന്നും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കുന്നു. സാധാരണ 3 വർഷമാണ് സെബി മേധാവിയുടെ പ്രവർത്തനകാലാവധി. എന്നാൽ, പുതിയ പരസ്യത്തിൽ 5 വർഷത്തേക്കായിരിക്കും നിയമനമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
മാധബി പുരി ബുച്ചിന്റെ പടിയിറക്കത്തെ ചുറ്റിപ്പറ്റി നിരവധി കോളിളക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സേവിയുടെ (SEBI) ആദ്യ വനിതാ ചെയർപേഴ്സൺ എന്ന നിലയിൽ, അവർ സാമ്പത്തിക നിയന്ത്രണ മേഖലയിലും നയം നടപ്പാക്കലിലും നിരവധി പുതുമകള്‍ കൊണ്ടുവന്നിരുന്നു.

പ്രധാന വിവാദങ്ങൾ
1. അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണം
മാർക്കറ്റ് അനധികൃത ഇടപാടുകൾ സംബന്ധിച്ച് അഡാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ സെബിയുടെ നയം കൃത്യമായിരുന്നില്ലെന്നാണ് ചില നിരീക്ഷകർക്ക് പറയാനുള്ളത്.
2. നയങ്ങൾ നടപ്പാക്കുന്നതിലെ വാശി
ബുച്ചിന്റെ നേതൃത്വത്തിൽ ചില കർശന നിയമങ്ങൾ നടപ്പാക്കപ്പെട്ടെങ്കിലും ഇതിന് വിപണി പങ്കാളികളുടെ കടുത്ത എതിർപ്പും സമ്മർദ്ദവും നേരിടേണ്ടി വന്നു.
3. സുതാര്യത കുറവ്
ചില നിർണായകമായ ഉത്തരവുകളിൽ പരസ്യമായ വിശദീകരണം ലഭിച്ചില്ലെന്ന് ചില സാമ്പത്തിക വിദഗ്ധർ ആരോപിക്കുന്നു.
4. സാധാരണ നിക്ഷേപകരുടെ ആശങ്ക
ബുച്ചിന്റെ നയങ്ങൾ ചിലപ്പോൾ സാധാരണ നിക്ഷേപകരെ ബാധിക്കുന്ന രീതിയിലാണെന്ന് ആരോപിച്ചു.
സെബിയുടെ ആദ്യ വനിതാ മേധാവി
മാധബി പുരി ബുച്ച് 2022 ഫെബ്രുവരി 28ന് ഇന്ത്യയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് (SEBI) ചെയർപേഴ്സൺ ആയി ചുമതലയേറ്റു. 34 വർഷം നീണ്ട സേവി ചരിത്രത്തിൽ ഈ സ്ഥാനത്തേയ്ക്കെത്തുന്ന ആദ്യ വനിതയായ ഇവർ, മാർക്കറ്റ് നിയന്ത്രണങ്ങളെയും നയ നിർമാണങ്ങളെയും അടിമുടി മാറ്റി മറിച്ചു.
പ്രധാന സംഭാവനകൾ:
1. വിപണി സുതാര്യത:
മാർക്കറ്റിലെ കടുംപിടുത്ത ഇടപാടുകൾ തടയാൻ കർശന നടപടികൾ എടുത്തു.
2. ടെക്ക്നോളജിയുടെ പ്രയോജനം:
ഡിജിറ്റൽ ഉപകരണങ്ങൾ വിപണിയിലേക്ക് കൊണ്ടുവന്ന് നിക്ഷേപകരുടെ സൗകര്യം കൂട്ടി.
3. വിവാദ നടപടികൾ:
മികച്ച നേട്ടങ്ങൾക്കും ചില വിവാദപരമായ തീരുമാനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഇതിൽ പ്രധാനമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications