എയർ ഇന്ത്യയുടെ 22,000 കോടിയുടെ വെണ്ടർ കുടിശ്ശിക വീട്ടാൻ ഒരുങ്ങി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാങ്ങാൻ താത്പര്യമുള്ളവരെ ആകർഷിക്കുന്നതിനായി എയർ ഇന്ത്യയുടെ 22,000 കോടി രൂപയുടെ വെണ്ടർ കുടിശ്ശിക വീട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങൾ, എണ്ണ കമ്പനികൾ തുടങ്ങിയവയ്ക്ക് എയർ ഇന്ത്യ തിരികെ നൽകാനുള്ള കടമാണിത്. സ്വകാര്യവൽക്കരണത്തിലെ ഒരു പ്രധാന തടസ്സമാണ് ഇതോടെ നീങ്ങുന്നത്. കാരിയറിന്റെ മൊത്തത്തിലുള്ള പ്രവർത്തന മൂലധന കടം ഏകദേശം 15,500 കോടി രൂപ വരും. ഇതിൽ കുറവ് വരുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇത് വാങ്ങുന്നവർക്ക് ലാഭകരമാകുകയും ചെയ്യും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എയർ ഇന്ത്യയുടെ വിഭജന പ്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്. അമിത് ഷായെ കൂടാതെ ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും പാനലിൽ അംഗങ്ങളാണ്.

എയർ ഇന്ത്യയും ബിപിസിഎല്ലും സർക്കാർ വിൽക്കാൻ ഒരുങ്ങുന്നു; വിൽപ്പന 2020 മാർച്ചിന് മുമ്പ്എയർ ഇന്ത്യയും ബിപിസിഎല്ലും സർക്കാർ വിൽക്കാൻ ഒരുങ്ങുന്നു; വിൽപ്പന 2020 മാർച്ചിന് മുമ്പ്

എയർ ഇന്ത്യയുടെ 22,000 കോടിയുടെ വെണ്ടർ കുടിശ്ശിക വീട്ടാൻ ഒരുങ്ങി സർക്കാർ

എണ്ണക്കമ്പനികൾക്കും വിവിധ എയർപോർട്ട് ഓപ്പറേറ്റർമാർക്കുമുള്ള കുടിശ്ശിക കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് വരികയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. എയർ ഇന്ത്യയുടെ ഫ്ലോർ വില ഇതുവരെ തീരുമാനിച്ചിട്ടില്ല. .വസ്തുവകകളുടെ വിൽപ്പനയിൽ നിന്ന് ഏകദേശം 15,000 കോടി രൂപ ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യയുടെ വാർഷിക വരുമാനത്തേക്കാൾ കൂടുതൽ ഇതുവഴി എളുപ്പത്തിൽ നേടാനാകുമെന്നുമാണ് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ ദേശീയ കാരിയറിന്റെ വിൽപ്പനയ്ക്കുള്ള രേഖകൾ കൂടുതൽ വൈകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എയർ ഇന്ത്യയുടെ മൊത്തം കടം 60,000 കോടി രൂപയാണ്, ഇതിൽ 29,400 കോടി രൂപ കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്, 30,600 കോടി രൂപയാണ് അവശേഷിക്കുന്നത്. ഇതിനുപുറമെ എയർ ഇന്ത്യയ്ക്ക് മറ്റ് ബാധ്യതകളായി 22,000 കോടി രൂപ കൂടിയുണ്ട്.

എയർ ഇന്ത്യ ജീവനക്കാർക്ക് ഇനി തടിവയ്ക്കില്ല; കമ്പനി വക സ്പെഷ്യൽ ഭക്ഷണംഎയർ ഇന്ത്യ ജീവനക്കാർക്ക് ഇനി തടിവയ്ക്കില്ല; കമ്പനി വക സ്പെഷ്യൽ ഭക്ഷണം

malayalam.goodreturns.in

English summary

എയർ ഇന്ത്യയുടെ 22,000 കോടിയുടെ വെണ്ടർ കുടിശ്ശിക വീട്ടാൻ ഒരുങ്ങി സർക്കാർ

Union Home Minister Amit Shah is leading Air India's partition process. Apart from Amit Shah, Finance Minister Nirmala Sitharaman, Commerce and Railways Minister Piyush Goyal and Civil Aviation Minister Hardeep Singh Puri are also members of the panel.
Story first published: Tuesday, November 12, 2019, 18:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X