ദില്ലി: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കൊറോണ വൈറസ് വാക്‌സിന്‍ കൊവിഷീല്‍ഡിന്റെ വില കുറച്ചു. നിലവില്‍ ഒരു ഡോസിന് 210 രൂപയായിരുന്നു ഈടാക്കിയത്. ഇത് 157.50 രൂപയാക്കിയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. രണ്ടാം ഘട്ട വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
രണ്ടാം ഘട്ടത്തില്‍ 27 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ കുത്തിവയ്ക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്‌സിന് ഇതിനകം സബ്‌സിഡി നല്‍കുന്നതിനെ തുടര്‍ന്നാണിത്. അതേസമയം, കൊവിഷീല്‍ഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം ഇതുവരെ അറിയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല.
പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? നേടാം 5 ശതമാനം കിഴിവ് — അറിയേണ്ടതെല്ലാം
എന്നാല്‍ 150 രൂപയ്ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. വാക്‌സിന്റെ കുറച്ച വിലയോടൊപ്പം അഞ്ച് ശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് 157.50 രൂപയാകുന്നത്.
ഒരിടവേളയ്ക്ക് ശേഷം ബിറ്റ്‌കോയിന്‍ ഉണര്‍ന്നു; യൂണിറ്റ് ഒന്നിന് വില 39.81 ലക്ഷം രൂപ
വി വരിക്കാർക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം; അറിയേണ്ടതെല്ലാം