കൊറോണ ക്ഷീണം മാറി; രാജ്യത്തെ ജിഎസ്ടി വരുമാനം റെക്കോര്‍ഡിട്ടു, സംസ്ഥാനങ്ങള്‍ക്ക് 30000 കോടി

ദില്ലി: കൊറോണ കാരണമായി സാമ്പത്തിക രംഗത്ത് വന്നുപെട്ട ക്ഷീണം മാറുന്നുവെന്ന് സൂചന. രാജ്യത്തെ ജിഎസ്ടി വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. 1.23 ലക്ഷം കോടി രൂപയാണ് മാര്‍ച്ച് മാസത്തെ കളക്ഷന്‍. ഇതില്‍ സിജിഎസ്ടി 22973 കോടി രൂപയാണ്. എസ്ജിഎസ്ടി 29329 രൂുപയും. ഐജിഎസ്ടി 62842 കോടി രൂപ വരും. സെസ് 8757 കോടി രൂപയാണ്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം വിതരണം ചെയ്തു. 30000 കോടി രൂപയാണ് നഷ്ടപരിഹാര ഇനത്തിലേക്ക് മാറ്റിയത്.

കൊറോണ ക്ഷീണം മാറി; രാജ്യത്തെ ജിഎസ്ടി വരുമാനം റെക്കോര്‍ഡിട്ടു, സംസ്ഥാനങ്ങള്‍ക്ക് 30000 കോടി

ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിന് ശേഷം ഈ ഇനത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണ് മാര്‍ച്ച് മാസത്തില്‍ ലഭിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ജിഎസ്ടി വരുമാനം തുടര്‍ച്ചയായി കൂടുകയാണ്. ഇത് ശുഭ സൂചനയാണ് എന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. 2020 മാര്‍ച്ചില്‍ പിരിച്ചെടുത്ത ജിഎസ്ടിയേക്കാള്‍ 27 ശതമാനം കൂടുതലാണ് ഈ വര്‍ഷം മാര്‍ച്ചില്‍ പിരിഞ്ഞുകിട്ടിയത്. ചരക്കുകള്‍ ഇറക്കുമതി ചെയ്തതില്‍ ലഭിച്ച വരുമാനം 70 ശതമാനം ഉയര്‍ന്നു.

കഴിഞ്ഞ അഞ്ച് മാസമായി ജിഎസ്ടി കളക്ഷന്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. പിന്നീട് ക്രമാനുഗതമായ വര്‍ധനവ് പ്രകടമായി. സാമ്പത്തിക രംഗത്തുണ്ടായ ഉണര്‍വാണ് ഇത് പ്രകടമാക്കുന്നത്. മാത്രമല്ല, നികുതി പിരിച്ചെടുക്കുന്നതില്‍ കൃത്യമായ നിരീക്ഷണം നടക്കുന്നുണ്ട്. നേരത്തെ പല കാരണങ്ങളാല്‍ നികുതിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുമാറിയിരുന്നു. അല്ലെങ്കില്‍ അതിന് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിരീക്ഷണമാണ് സാമ്പത്തിക ഇടപാടുകളില്‍ നടത്തുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X