വ്യക്തമായ സാമ്പത്തിക മാന്ദ്യ സൂചനകൾ നൽകി ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വീണ്ടും ഇടിവ്. ജിഎസ്‍ടി വരുമാനം കഴിഞ്ഞ വർഷം ഇതേ സമയത്തെ ഒരു ലക്ഷം കോടി രൂപയിൽ നിന്ന് ഒക്ടോബർ മാസത്തിൽ 95,380 കോടി രൂപയായാണ് കുറഞ്ഞിരിക്കുന്നത്. സെപ്റ്റംബറിൽ 91,916 കോടി രൂപയായിരുന്നു വരുമാനം. സെപ്റ്റംബറിനേക്കാൾ വരുമാനം ഭേദപ്പെട്ടെങ്കിലും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സമാഹരിച്ച ഒരു ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിൽ 5.29 ശതമാനം കുറവാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം കേന്ദ്ര ജിഎസ്ടി 17,582 കോടി രൂപയായിരുന്നു. സെപ്റ്റംബറിൽ ഇത് 16,630 കോടി രൂപയായിരുന്നു. സംസ്ഥാന ജിഎസ്ടി കളക്ഷൻ ഒക്ടോബറിൽ 23,674 കോടി രൂപയും സെപ്റ്റംബറിൽ 22,598 കോടി രൂപയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്ടി 46,517 കോടി രൂപയും സെപ്റ്റംബറിൽ 45,069 കോടി രൂപയുമാണ്. ഒക്ടോബർ മാസത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നേടിയ ആകെ വരുമാനം സിജിഎസ്ടി 38,224 കോടി രൂപയും എസ്ജിഎസ്ടി 37,645 കോടി രൂപയുമാണ്.
ഒക്ടോബറിൽ ജിഎസ്ടി വരുമാനം 95,380 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,00,710 കോടി രൂപയായിരുന്നു. ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെ പോകുന്ന തുടർച്ചയായ മൂന്നാം മാസമാണിത്.
2019 ഒക്ടോബർ മാസത്തിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 95,380 കോടി രൂപയാണ്, അതിൽ സിജിഎസ്ടി 17,582 കോടി രൂപ, എസ്ജിഎസ്ടി 23,674 കോടി രൂപ, ഐജിഎസ്ടി 46,517 കോടി രൂപ (ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 21,446 കോടി രൂപ ഉൾപ്പെടെ), സെസ് 7,607 കോടി രൂപ എന്നിങ്ങനെയാണ്. 2018 ഒക്ടോബറിലെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2019 ഒക്ടോബറിലെ വരുമാനം 5.29 ശതമാനം കുറഞ്ഞു.
malayalam.goodreturns.in