കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ വന്‍തോതില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ നടക്കുന്നതിനാല്‍, തങ്ങളുടെ ജോലി നഷ്ടപ്പെട്ടതിന് ശേഷം 60 മുതല്‍ 180 ദിവസം വരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കണമെന്ന് വിദേശ ഐടി പ്രൊഫഷണലുകള്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇവയില്‍ ഭൂരിപക്ഷവും എച്ച് വണ്‍ ബി വിസയുള്ള ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള എച്ച് വണ്‍ ബി വിസ, ഒരു കുടിയേറ്റ ഇതര വിസയാണ്. ഇത് സൈദ്ധാന്തിക, സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക ജോലികളില്‍ വിദേശ ജീവനക്കാരെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നു.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് കമ്പനികള്‍ ഇതിനെ ആശ്രയിച്ചിരിക്കുന്നു. നിലവിലെ ഫെഡറല്‍ നിയമങ്ങള്‍ പ്രകാരം, ഒരു എച്ച് വണ്‍ ബി വിസ ഉടമ ജോലി നഷ്ടപ്പെട്ട് 60 ദിവസങ്ങള്‍ക്കുള്ളില്‍ കുടുംബത്തോടൊപ്പം അമേരിക്ക വിടേണ്ടതാണ്. ഇപ്പോള്‍ സംജാതമായിരിക്കുന്ന സാമ്പത്തിക ദുരിതത്തെത്തുടര്‍ന്ന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ വന്‍തോതില്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഭയപ്പെടുന്നു.
മാര്‍ച്ച് 21 -ന് അവവസാനിക്കുന്ന ആഴ്ചയില്‍ 3.3 ദശലക്ഷം അമേരിക്കക്കാര്‍ പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ കൊവിഡ് 19 -ന്റെ ഉയര്‍ന്ന സാഹചര്യം രണ്ടാഴ്ച അകലെയാണെങ്കിലും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിനകം ജോലി നഷ്പ്പെട്ടിട്ടുണ്ട്. വിവിധ കണക്കുകളനുസരിച്ച് 47 ദശലക്ഷം ആളുകളെ വരെ ഈ പ്രതിസന്ധി തൊഴില്രഹിതരാക്കിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച് വണ്‍ ബി വിസയുള്ളവരുടെ ശമ്പളത്തില്‍ നിന്ന് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവയിലേക്ക് നിശ്ചിത തുക ഈടാക്കുന്നുണ്ടെങ്കിലും ഈ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരല്ല എന്നതാണ് വസ്തുത.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ധാരാളം എച്ച് വണ്‍ ബി ജീവനക്കാരെ കമ്പനികള്‍ പിരിച്ചുവിടുന്നുവെന്നാണ്. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്ത് എച്ച് വണ്‍ ബി വിസ ഉടമകള്‍, ജോലി നഷ്ടപ്പെട്ടതിന് ശേഷം അമേരിക്കയില്‍ താമസിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതിനായി വൈറ്റ് ഹൗസ് വെബ്സൈറ്റില്‍ ഒരു നിവേദന ക്യാമ്പയിന് ആരംഭിച്ചിട്ടുണ്ട്. 60 ദിവസത്തെ ഗ്രേസ് പിരീഡ് 180 ദിവസത്തേക്ക് താല്‍ക്കാലികമായി നീട്ടാനും എച്ച് വണ്‍ ബി തൊഴിലാളികളെ ഈ പ്രയാസകരമായ സമയങ്ങളില്‍ സംരക്ഷിക്കാനും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന നിവേദനത്തില്‍ ഇതുവരെ 20,000 -ത്തിലധികം ഒപ്പുകള്‍ ശേഖരിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസില്‍ നിന്ന് പ്രതികരണം ലഭിക്കാന്‍ കുറഞ്ഞത് ഒരു ലക്ഷം അപേക്ഷകള്‍ ആവശ്യമാണ്. മിക്ക എച്ച് വണ്‍ ബി ജീവനക്കാരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുഎസ് പൗരന്മാരായ കുട്ടികളുമായി വീട്ടിലേക്ക് പോവാന്‍ കഴിയില്ലെന്നും ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളും കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചതാണ് ഇതിനുകാരണമെന്നും നിവേദനത്തില്‍ പറയുന്നു.
എച്ച് വണ്‍ ബി ജീവനക്കാര്‍ സമ്പദ് വ്യവസ്ഥയെ വലിയ തോതില്‍ പരിപാലിക്കുന്നുണ്ടെന്നും പ്രധാനമായും ഉയര്‍ന്ന നികുതി സംഭാവനകളോടെ ഐടി വ്യവസായത്തെ സംരക്ഷിക്കുന്നുണ്ടെന്നും നിവേദനം കൂട്ടിച്ചേര്‍ക്കുന്നു. 175 രാജ്യങ്ങളിലായി ആകെ 7,82,365 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 37,582 പേര് കൊവിഡ് 19 മൂലം മരണമടഞ്ഞിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications