ഫേസ്ബുക്ക് ഉപഭോക്താക്കൾ സൂക്ഷിക്കുക; ഹാക്കർമാർ സ്വകാര്യ വിവരങ്ങൾ വിറ്റത് 50000 രൂപയ്ക്ക്
ഇമെയിൽ വിലാസങ്ങൾ, പേരുകൾ, ഫേസ്ബുക്ക് ഐഡികൾ, ജനനത്തീയതികൾ, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുന്ന 267 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വെറും 41,500 രൂപയ്ക്ക് (ഏകദേശം 500 യൂറോ) ഹാക്കർമാർ വിറ്റു. എന്നാൽ 267 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെയും പാസ്‌വേഡുകൾ ഹാക്കർ വെളിപ്പെടുത്തിയിട്ടില്ലെന്ന് സൈബർ റിസ്ക് അസസ്മെന്റ് പ്ലാറ്റ്ഫോം സൈബിൾ പറയുന്നു.
വിൽപ്പന വിവരങ്ങൾ
സൈബിൾ ഗവേഷകർ വിൽപ്പന നടത്തിയ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഡാറ്റ എങ്ങനെയാണ് ചോർന്നതെന്ന് വ്യക്തമല്ലെന്നും മൂന്നാം കക്ഷി എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) ലെ ചോർച്ച വഴിയാകാമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഡാറ്റയിൽ ഉപയോക്താക്കളുടെ സ്വകാര്യ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, ഇത് ഫിഷിംഗിനും സ്‌പാമിംഗിനും സൈബർ കുറ്റവാളികൾ ഉപയോഗിച്ചേക്കാം.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഡിസംബറിൽ 267 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ പേരും ഫോൺ നമ്പറുകളും അടങ്ങിയ ഒരു ഡാറ്റാബേസ് ഓൺലൈനിൽ ലഭ്യമായതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു ഓൺലൈൻ ഹാക്കർ ഫോറത്തിൽ ഡൌൺലോഡിനായി ഡാറ്റാബേസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പാരിടെക് വെബ്‌സൈറ്റിലെ ഒരു ബ്ലോഗ് പോസ്റ്റ് പറയുന്നു.
ഫേസ്ബുക്കിന് പിഴ
87 മില്യൺ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ യുകെ ആസ്ഥാനമായുള്ള പൊളിറ്റിക്കൽ കൺസൾട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിൽ കടുത്ത പരിശോധനകൾ നടത്തിയിരുന്നു. നിയമലംഘനത്തിന്റെ പേരിഷ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) ഫേസ്ബുക്കിന് 5 ബില്യൺ ഡോളർ പിഴ ചുമത്തി.
സൂം വിവരങ്ങൾ
ഫേസ്ബുക്കിന്റെ മാത്രമല്ല സൂം വഴി ഓഫീസ് കോൺഫറൻസ് കോളുകളിൽ പങ്കെടുത്ത 5 ലക്ഷത്തിലധികം പേരുടെ വിവര ഹാക്കർമാർ ചോർത്തിയതായും കരിഞ്ചന്തയിൽ സൌജന്യമായി നൽകിയതായും സൈബിൾ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതിൽ വ്യക്തിഗത മീറ്റിംഗ് യുആർഎല്ലുകളും സൂം ഹോസ്റ്റ് കീകളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് അവകാശപ്പെട്ടു. വിവരങ്ങൾ തീർച്ചയായും സാധുതയുള്ളതാണെന്ന് സൈബിൾ സ്ഥിരീകരിച്ചു.


Click it and Unblock the Notifications


