വിലയേറിയ ലോഹത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങൾക്കും മറ്റ് വിലയേറിയ വസ്തുക്കൾക്കും ഹോൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ വെള്ളിയാഴ്ച അറിയിച്ചു. ഇക്കാര്യത്തിൽ വിജ്ഞാപനം അടുത്ത വർഷം ജനുവരി 15 ന് പുറപ്പെടുവിക്കുകയും ഒരു വർഷത്തിനുശേഷം തീരുമാനം പ്രാബല്യത്തിൽ വരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹോൾമാർക്കിംഗ്
ഗോൾഡ് ഹോൾമാർക്കിംഗ് വിലയേറിയ ലോഹത്തിന്റെ ഗുണമേന്മ സർട്ടിഫിക്കേഷനാണ്. 2000 ഏപ്രിൽ മുതൽ ബിഐഎസ് സ്വർണ്ണാഭരണങ്ങൾക്ക് ഹോൾമാർക്കിംഗ് സ്കീം നടപ്പിലാക്കുന്നുണ്ട്. നിലവിൽ 40 ശതമാനം സ്വർണ്ണാഭരണങ്ങളും ഹാൾമാർക്ക് ചെയ്യപ്പെടുന്നുണ്ട്.
പ്രധാനമായും ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനും വാങ്ങുന്നത് പരിശുദ്ധമായ സ്വർണ്ണാഭരണങ്ങൾ ആണെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നതെന്ന് പാസ്വാൻ പറഞ്ഞു.
മൂന്ന് വിഭാഗം
14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് ഗ്രേഡുകളിലായി സ്വർണ്ണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിസ്) രൂപപ്പെടുത്തിയിട്ടുണ്ട്. ചില്ലറ വ്യാപാരികൾ ഈ മൂന്ന് നിലവാരമുള്ള ഗ്രേഡുകളുടെയും വില ജ്വല്ലറികളിൽ പ്രദർശിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കുമെന്നും പാസ്വാൻ പറഞ്ഞു.
നിയമം ലംഘിച്ചാൽ പിഴ
നിയമം ലംഘിച്ചാൽ പിഴ നൽകേണ്ടി വരും. കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും സ്വർണത്തിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെയും കഴിഞ്ഞ വർഷം പാസാക്കിയ ബിഐഎസ് നിയമപ്രകാരം ഒരു വർഷം തടവിനും വ്യവസ്ഥയുണ്ടെന്ന് മുതിർന്ന ബിഐഎസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. നിലവിൽ 26,019 ജ്വല്ലറികൾ ബിഐസ് രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ തുറക്കാനും എല്ലാ ജ്വല്ലറികളെയും ഈ ഒരു വർഷത്തിനകം രജിസ്റ്റർ ചെയ്യിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വിപുലമായ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വ്യാപാര നിയമം
ഡബ്ല്യുടിഒയുടെ ആഗോള വ്യാപാര നിയമങ്ങൾ അനുസരിച്ച്, ഒരോ അംഗരാജ്യവും ഗുണനിലവാര നിയന്ത്രണ ഉത്തരവ് പാലിക്കേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്ക് രണ്ട് മാസ സമയമെടുക്കും. സ്വർണം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ഗുണനിലവാര നിയന്ത്രണ ക്രമത്തിൽ സ്വർണ്ണത്തിനായി വ്യക്തമാക്കിയ ബിഐഎസ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മറ്റ് ഡബ്ല്യുടിഒ രാജ്യങ്ങളിൽ ഇന്ത്യൻ സ്വർണ്ണ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
സ്വർണ ഇറക്കുമതി
സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രതിവർഷം 700 മുതൽ 800 ടൺ വരെ സ്വർണമാണ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. ലോക ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം, 2019 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം സ്വർണ്ണ ആവശ്യം 496.11 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 523.9 ടണ്ണായിരുന്നു. അതുപോലെ, 2019 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്തം സ്വർണ്ണ ഇറക്കുമതി 502.9 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 587.3 ടണ്ണായിരുന്നു. ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി 2018 ൽ 755.7 ടണ്ണായിരുന്നു.
More From GoodReturns

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നിന്റെ വിലയിൽ നേരിയ ആശ്വാസം, പവന്റെ വില കുറഞ്ഞിട്ടുണ്ട്, പക്ഷെ ആഭരണം വാങ്ങുന്നവർ ഇക്കാര്യം അറിയണം

Gold Rate Live: ആഗോള സ്വർണവില കുതിക്കുന്നു, പവൻ 2 ലക്ഷത്തിലെത്തുമോ, വിശദമായി വായിക്കാം

സ്വർണവില റെക്കോർഡിലേക്ക്, കയ്യിൽ എത്ര ഗ്രാം സൂക്ഷിക്കാം എന്നറിയണം, ഇല്ലെങ്കിൽ തടവും പിഴയും ഉറപ്പ്

യുഎസ്-ഇസ്രായേല്-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications